ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണിയുയർത്തിയ 15കാരനെ ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആഗ്ര സ്വദേശിയായ ബാലനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിന്ദുസ്ഥാൻ ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സ്റ്റേറ്റ് ഹെൽപ് ലൈൻ നമ്പറായ 112ലേക്കാണ് വാട്‌സ് ആപ് വഴി ബാലൻ ഭീഷണി സന്ദേശമയച്ചത്. സൈബർ സെൽ അന്വേഷണത്തിലാണ് സന്ദേശം അയച്ച ഫോൺ നമ്പർ കണ്ടെത്തിയത്. തുടർന്ന് ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ജുവനൈൽ ബോർഡിൽ ഹാജരാക്കിയ ശേഷം ജുവനൈൽ ഹോമിലേക്കയച്ചു. സ്‌കൂൾ അദ്ധ്യാപകന്റെ മകനാണ് കസ്റ്റഡിയിലായ ബാലൻ.