മീററ്റ്: പെൺകുട്ടികളുടെ അടിവസ്ത്രങ്ങൾ മോഷ്ടിച്ച വിരുതന്മാർ പിടിയിലായി. മുഹമ്മദ് റോമിൻ, മുഹമ്മദ് അബ്ദുള്ള എന്നിവരെയാണ് യുപിയിലെ സദർ ബസാർ പൊലീസ് അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പ്രദേശവാസി നൽകിയ പരാതിയിലാണ് നടപടി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത് സംബന്ധിച്ച് നിരവധി ട്രോളുകളും ഉണ്ടായി.

ടൈംസ് നൗ റിപ്പോർട്ട് പ്രകാരം സംഭവം ഇങ്ങനെ, മാർച്ച് 14ന് സദർ ബസാർ സ്വദേശിയായ സഞ്ജയ് ചൗദരിയുടെ വീട്ടിൽ ഉണക്കാനിട്ടിരുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ കാണാതായി. തുടർന്ന് സമീപത്തെ സിസിടിവിയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രണ്ടുപേരാണ് ഈ മോഷണത്തിന് പിന്നിൽ എന്ന് വ്യക്തമായത്.

വസ്ത്രങ്ങൾ എടുത്ത യുവാക്കൾ അത് സ്കൂട്ടറിൽ ഒളിപ്പിച്ച് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ അടക്കം സഞ്ജയ് പരാതി നൽകി. തുടർന്ന് വാഹന നമ്പർ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. തമാശയ്ക്കാണ് വസ്ത്രങ്ങൾ മോഷ്ടിച്ചത് എന്നാണ് യുവാക്കൾ പൊലീസിനോട് പറയുന്നത്.