സാൻഫ്രാൻസിസ്‌കോ: ഫേസ്‌ബുക്കിനെതിരെ വീണ്ടും ആരോപണവുമായി മുൻ ജീവനക്കാരൻ രംഗത്ത്. ഫേസ്‌ബുക്ക് വഴി വിദ്വേഷ പ്രസംഗങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും പ്രചരിക്കുന്നത് കമ്പനിയുടെ അറിവോടെയാണെന്ന് പരാതിയുമായി പേരു വെളിപ്പെടുത്താത്ത മുൻ ജീവനക്കാരൻ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയുന്നതിൽ ഫേസ്‌ബുക്ക് പരാജയപ്പെട്ടുവെന്നും ആരോപണമുണ്ട്. ഇതു സംബന്ധിച്ച് യു.എസ് ഏജൻസിയായ സെക്യൂരിറ്റി ആൻഡ് എക്‌സ്‌ചേഞ്ച് കമീഷനും ഇദ്ദേഹം പരാതി നൽകിയതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെ്‌യതു. ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായിരുന്നപ്പോൾ ഫേസ്‌ബുക്ക് സുരക്ഷ നയങ്ങളിൽ വീഴ്ച വരുത്തി.

സാമ്പത്തിക വളർച്ച മാത്രമാണ് കമ്പനിയുടെ ലക്ഷ്യം. ഇതോടെ ഫേസ്‌ബുക്കിനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യവും യു.എസിൽ ശക്തമായി. നേരത്തേ മുൻ ജീവനക്കാരിയായ ഫ്രാൻസസ് ഹോഗനും ഫേസ്‌ബുക്കിനെതിരെ ആരോപണങ്ങളുന്നയിച്ചിരുന്നു. സുരക്ഷയേക്കാൾ ഫേസ്‌ബുക്കിന് പ്രധാനം സാമ്പത്തിക ലാഭമാണെന്നുമായിരുന്നു അവരുടെ പരാതി.

രണ്ട് വർഷക്കാലം ഫേസ്‌ബുക്കിന്റെ സിവിക് ഇൻഫർമേഷൻ ടീമിൽ പ്രവർത്തിച്ചിരുന്ന ഫ്രാൻസിസ് ഹൗഗന്റെ സ്ഥാപനത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നേരത്തെ നടത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിതമായി ഏഴ് മണിക്കൂറോളം ഫേസ്‌ബുക്കും സഹോദര പ്ലാറ്റ്‌ഫോമുകളായ ഇൻസ്റ്റഗ്രാമും വാട്‌സ്ആപ്പും നിശ്ചലമായത്. ഫേസ്‌ബുക്കിലെ പ്രൊഡക്ട് മാനേജർ ആയിരുന്നു ഹൗഗൻ.

ഫേസ്‌ബുക്ക് എന്ന ഭീമൻ കമ്പനിക്കുള്ളിൽ നടക്കുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തുകയാണ് ഫൗഗൻ. അകൗണ്ടുകളുടെ സുരക്ഷയല്ല, പണം മാത്രമാണ് ഫേസ്‌ബുക്കിന്റെ ലക്ഷ്യമെന്ന് വാളുകളിൽ നിറയുന്ന പരസ്യങ്ങളെ മുൻനിർത്തി അവർ പറയുന്നു. വിസിൽ ബ്ലോവർ എയ്ഡിന്റെ സഹായത്തോടെയാണ് ഹൗഗന്റെ വെളിപ്പെടുത്തൽ. സുപ്രധാന വിവരങ്ങൾ പുറത്തുവിടുന്നവരെ സംരക്ഷിക്കുന്ന ലോകോത്തര സംഘടനയാണ് വിസിൽ ബ്ലോവർ എയ്ഡ്.

പല സോഷ്യൽ മീഡിയ സൈറ്റുകളും താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ സുരക്ഷയല്ല, അതിനുമുകളിൽ ലാഭം ഉണ്ടാക്കലാണ് ഫേസ്‌ബുക്ക് ചെയ്യുന്നതെന്നും ഫൗഗൻ വെളിപ്പെടുത്തുന്നു. ഇൻസ്റ്റഗ്രാം കൗമാരക്കാരെ വിപരീദമായി ബാധിക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് വെളിപ്പെടുത്തലുകളുമായി ഹൗഗൻ രംഗത്തെത്തുന്നത്.

തങ്ങളുടെ അൽഗ്വരിതം അക്രമമാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് ഫേസ്‌ബുക്കിന് നന്നായി അറിയാം. എന്നാൽ എൻഗേജ്‌മെന്റ്‌സ് മാത്രമാണ് ഫേസ്‌ബുക്ക് പ്രോത്സാഹിപ്പിക്കുന്നതെന്നും 60 മിനുട്ട്‌സുമായി നടത്തിയ അഭിമുഖത്തിൽ ഹൗഗൻ വ്യക്തമാക്കി. ഫേസ്‌ബുക്ക് പരസ്യ പ്രസ്താവനകളിലൂടെ നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും പ്രഖ്യാപനങ്ങളും പ്രവൃത്തിയും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല എന്നും കാണിച്ച് യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനിൽ ഹാഗൻ പരാതി നൽകിയിട്ടുണ്ട്.

ഫേസ്‌ബുക്ക് സിഇഒ മാർക്ക് സക്കർബർഗിനോട് തനിക്ക് സഹതാപമുണ്ടെന്ന് ഹൗഗൻ പറഞ്ഞു. 'മാർക്ക് ഒരിക്കലും വിദ്വേഷകരമായ ഒരു പ്ലാറ്റ്‌ഫോം ഉണ്ടാക്കാൻ തയ്യാറായിട്ടില്ല. പക്ഷേ, വിദ്വേഷവും ധ്രുവീകരിക്കപ്പെടുന്നതുമായ ഉള്ളടക്കങ്ങൾക്ക് കൂടുതൽ റീച്ച് ലഭിക്കും. അത്തരത്തിലുള്ള തെരഞ്ഞെടുപ്പുകൾ അദ്ദേഹം അനുവദിച്ചിട്ടുണ്ടെന്നും ഫൗഗൻ കൂട്ടിച്ചേർത്തു. വ്യാജവാർത്തകളും വിദ്വേഷം പ്രചാരിപ്പിക്കുന്ന തരത്തിലുള്ള സന്ദേശങ്ങളും ആളുകളിലേക്ക് തുടർച്ചയായി എത്തുന്നു. അത് അവരിൽ വിദ്വേഷം വളർത്തുന്നുവെന്നും പറഞ്ഞ ഫൗഗൻ 2020 ലെ യുഎസ് കാപിറ്റോൾ ആക്രമണമാണ് ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്.