കോഴിക്കോട്: കൊയ്‌ലാണ്ടിയിൽ നിന്നും തട്ടിക്കൊണ്ടുപോയ പ്രവാസിയെ വിട്ടയച്ചു.മുത്തമ്പി സ്വദേശി ഹനീഫയെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്.ശശീരത്തിൽ സാരമായി മർദ്ദനമേറ്റ ഹനീഫയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ പ്രവാസിയായ അഷ്റഫിനെ തട്ടിക്കൊണ്ടുപോയ അതേ സംഘമാണ് ഇതിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു. കൊയിലാണ്ടിയിൽ വച്ചായിരുന്നു അഷ്റഫിനെയും തട്ടിക്കൊണ്ടുപോയത്. പിന്നീട് കോഴിക്കോട് കുന്ദമംഗലത്ത് പുലർച്ചെ ഇറക്കിവിടുകയായിരുന്നു. അഷ്റഫിനെതിരെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേസ് നിലനിന്നിരുന്നു.
മൂന്ന് മാസം മുമ്പാണ് ഹനീഫ നാട്ടിൽ എത്തിയത്.