തലശേരി:സിപിഎം മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന തലശേരി നഗരസഭയിൽ കൊ വിഡ് വാക്‌സിൻ നൽകുന്നത് പോലും സ്വന്തം പാർട്ടിക്കാർക്കും പാർട്ടി ഭരിക്കുന്ന വാർഡുകളിലുമാണെന്ന ആരോപണവുമായി ബിജെപി നഗരസഭാ കൗൺസിലർമാർ .
ഇതു കൂടാതെ സിപിഎം ഭരണത്തിൽ നടമാടുന്നത് അനധികൃത നിയമനങ്ങളും വിവേചനവുമാണെന്നും ബിജെപി ആരോപിച്ചു.നഗരസഭയിൽ നടക്കുന്ന അനധികൃത നിയമനങ്ങളിലും കൊള്ളരുതായ്മകളിലും പ്രതിഷേധിച്ച് പാർട്ടി പ്രക്ഷോഭമാരംഭിക്കുമെന്ന്ബിജെപി. കൗൺസിലർമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

തലായിവാർഡിൽ പ്രവർത്തിക്കുന്ന തീരദേശ പൊലീസ് സ്റ്റേഷനിൽ ഒഴിവ് വന്ന സ്വീപ്പർ തസ്തികയിൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് സി.പി..എം പ്രവർത്തകയെ നിയമിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിപ്പെട്ടിട്ടും തെറ്റ് തിരുത്തിയില്ല. തലശ്ശേരി ഗവ.ആശുപത്രിയിലും രാഷ്ടിയതാൽപര്യത്തോടെ നിയമനം നടത്തി - കോ വിഡ് വാക്‌സിനേഷൻ കാര്യത്തിലും രാഷ്ടിയതാൽപര്യങ്ങളാണ് നഗരസഭ പുലർത്തുന്നത്.

സിപിഎം ഭരിക്കുന്ന വാർഡുകൾക്കാണ് വാക്‌സിൻ നൽകുന്നതിൽ മുൻഗണന നൽകുന്നത്. വാർഡ് കൗൺസിലർമാർക്ക് ഒന്നിലും വലിയ റോളുകൾ നൽകുന്നില്ല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ പ്രാദേശിക സിപിഎം.നേതാക്കളാണ് നിയന്ത്രിക്കുന്നത്. വാക്‌സിൻ നൽകുന്നതിൽ പോലും മറ്റുള്ളവരെ തഴഞ്ഞ് സിപിഎം.ബന്ധുക്കൾ മാത്രം പരിഗണിക്കപ്പെടുകയാണ് നഗരസഭാ പരിധിയിലെ വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.

അന്ധമായ രാഷ്ടിയനിലപാടുകൾ മാറ്റുന്നില്ലെങ്കിൽ ബിജെപി. കൗൺസിലർമാർ പാർട്ടിയുടെ നേതൃത്വത്തിൽ ശക്തമായ സമരപരിപാടികൾ നടത്തുമെന്നും പ്രതിപക്ഷ നേതാവ്‌കെ കെ.ലിജേഷ് മുന്നറിയിപ്പ് നൽകി -, ഇ.ആശ, കെ.അജഷ്, ജ്യോതിഷ്‌കുമാർ, അഡ്വ.മിലി ചന്ദ്ര, പ്രീത പ്രദീപ്, വി.മജ്മ, കെ.ബിന്ദു എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.