പാലക്കാട്: പാലക്കാട് നഗസഭയിൽ ബിജെപിയുടെ മുതിർന്ന അംഗം പേരുമാറി വോട്ടുചെയ്തതിനെ തുടർന്ന് നഗരസഭയിൽ വൻ ബഹളം.നഗരസഭാ അധ്യക്ഷ, ഉപാധ്യക്ഷ തിരഞ്ഞെടുപ്പിലായിരുന്നു അംഗം പേര് മാറി വോട്ട് ചെയ്തത്.ബിജെപി നഗരസഭാധ്യക്ഷ സ്ഥാനാർത്ഥി പ്രിയക്ക് വോട്ടുചെയ്യുന്ന തിന് പകരം എൽഡിഎഫ് സ്ഥാനാർത്ഥി ഉഷയുടെ പേര് ഏഴുതി ബിജെപി കൗൺസിലർ എൻ.നടേ ശൻ ബാലറ്റ് പെട്ടിയിലിടുകയായിരുന്നു.

അബദ്ധം പറ്റിയെന്നു പറഞ്ഞ് പെട്ടെന്ന് ബാലറ്റ് തിരികെ വാങ്ങി കൃത്യമായ പേരെഴുതി വോട്ടുചെ യ്യുന്നതിനെചൊല്ലിയുള്ള തർക്കമാണ് ബഹളത്തിന് തുടക്കമിട്ടത്.വോട്ട് റദ്ദാക്കണമെന്ന് ആവശ്യ പ്പെട്ട് സിപിഎം, കോൺഗ്രസ് അംഗങ്ങൾ വരണാധികാരികെളെ സമീപിച്ചു.അതിനെതിരെ ബിജെ പിക്കാരുമെത്തി.ഇതോടെയാണ് ബഹളം കടുത്തത്.

അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിർദ്ദേശമനുസരിച്ച് മാറിയ വോട്ട് അസാധുവായി വരണാധികാരി പ്രഖ്യാപിച്ചു.വോട്ടുറദ്ദാക്കാനുള്ള തീരുമാനത്തിനെതിരെ ബിജെപിക്കാർ ബഹളം തുടരുകയാണ്.തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപി ഭൂരിപക്ഷം നേടിയ നഗരസഭയായിരുന്നു പാലക്കാട്