മുംബൈ: ബിജെപി പ്രവർത്തകരിൽ നിന്ന് തനിക്കും കുടുംബത്തിനും വധഭീഷണിയെന്ന് പ്രമുഖ നടൻ സിദ്ധാർത്ഥ്. തന്റെ ഫോൺ നമ്പർ തമിഴ്‌നാട് ബിജെപി പ്രവർത്തകരും ബിജെപി ഐടി സെല്ലും പ്രചരിപ്പിക്കുകയാണെന്നും ഇതിനോടകം 500 കോളുകൾ വന്നുകഴിഞ്ഞെന്നും സിദ്ധാർത്ഥ് വെളിപ്പെടുത്തി. എല്ലാം വധഭീഷണിയും ബലാംത്സംഗ ഭീഷണിയും അസഭ്യവർഷവുമായിരുന്നുവെന്ന് സിദ്ധാർഥ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറായി തനിക്കും തന്റെ കുടുംബത്തിനും എതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

My phone number was leaked by members of TN BJP and @BJPtnITcell
Over 500 calls of abuse, rape and death threats to me & family for over 24 hrs. All numbers recorded (with BJP links and DPs) and handing over to Police.

I will not shut up. Keep trying.@narendramodi @AmitShah

- Siddharth (@Actor_Siddharth) April 29, 2021

'എല്ലാ നമ്പറുകളും ഞാൻ പൊലീസിന് കൈമാറിയിരിക്കുകയാണ്. എനിക്കെതിരേ ഇത്തരം പ്രവർത്തികൾ ചെയ്താൽ ഞാൻ മിണ്ടാതിരിക്കുമെന്ന് കരുതേണ്ട.' ഇനിയും വിമർശനങ്ങൾ ഉണ്ടാകുമെന്ന്  സിദ്ധാർഥ് കുറിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാറിനെതിരേ രൂക്ഷ വിമർശനങ്ങളാണ് സിദ്ധാർഥ് ഉന്നയിച്ചത്. നേരത്തേയും മോദി സർക്കാരിന്റെ കടുത്ത വിമർശകൻ തന്നെയായിരുന്നു സിദ്ധാർഥ്.

'എന്റെ ഫോൺ നമ്പർ തമിഴ്‌നാട് ബിജെപി. അംഗങ്ങൾ ചോർത്തി. ഇതുവരെ 500-ലധികം ഫോൺകോളുകളാണ് എനിക്ക് ഇതുവരെ വന്നത്. എല്ലാത്തിലും എനിക്കും കുടുംബത്തിനും എതിരേ വധഭീഷണി, ബലാത്സംഗം ഭീഷണി, അസഭ്യവർഷം തുടങ്ങിയവയാണ്. എല്ലാ കോളുകളും ഞാൻ റെക്കോഡ് ചെയ്തിട്ടുണ്ട്. എല്ലാം ബിജെപി. ലിങ്കും, ഡി.പിയും ഉള്ളതാണ്. അതെല്ലാം പൊലീസിന് കൈമാറുകയാണ്. ഞാൻ ഒരിക്കലും മിണ്ടാതിരിക്കില്ല. ശ്രമിച്ചുകൊണ്ടേ ഇരിക്കും.'- പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വിറ്ററിൽ സിദ്ധാർഥ്കുറിച്ചു.