ജയ്പുർ: രാജസ്ഥാനിലെ അൽവർ ജില്ലയിലുള്ള സർക്കാർ സ്‌കൂളിൽ പ്രിൻസിപ്പൽ ഉൾപ്പെടെ 15 അദ്ധ്യാപകർക്കെതിരെ പീഡനക്കേസ്. കഴിഞ്ഞ വർഷം ഡിസംബറിൽ 3 വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായതിനെ തുടർന്നു സസ്‌പെൻഡ് ചെയ്യപ്പെട്ട അദ്ധ്യാപകൻ ആസൂത്രണം ചെയ്ത പ്രതികാര നടപടിയുടെ ഭാഗമാണു പുതിയ കേസെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായെന്നു പൊലീസ് പറഞ്ഞു. 5 വനിതകൾ ഉൾപ്പെടെ ഇന്നലെ കേസിൽ കുടുങ്ങിയ 15 പേരും ഈ അദ്ധ്യാപകനെതിരെ സാക്ഷി പറഞ്ഞിരുന്നു.

5 വിദ്യാർത്ഥിനികളും കുടുംബാംഗങ്ങളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തെങ്കിലും കുട്ടികൾ വൈദ്യപരിശോധനയ്ക്ക് തയാറായില്ല. ഇവരെക്കൊണ്ട് നിർബന്ധിച്ചു പരാതി നൽകിച്ചതാണെന്നും അദ്ധ്യാപകൻ സ്റ്റേഷനു പുറത്ത് കാത്തുനിന്നെന്നും പൊലീസ് പറയുന്നു.