തിരുവനന്തപുരം: മലയാള സിനിമയിൽ ലഹരി ഉപയോഗം പണ്ടുമുതലേ ഉണ്ടെന്ന് നടൻ ഇന്ദ്രൻസ്. ഒരു ചാനലിന് നൽകിയ അഭമുഖത്തിലാണ് ഇന്ദ്രൻസ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയുടെ ക്യാപ്റ്റൻ സംവിധായകനാണ്. നിർമ്മാതാവും സംവിധായകനും ചേർന്നാണ് അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നത്. ആരെയെല്ലാം ഉൾപ്പെടുത്തണം എന്ന തീരുമാനം അവരിൽ നിക്ഷിപ്തമെന്നും ഇന്ദ്രൻസ് പറഞ്ഞു.

തിയേറ്ററുകൾ ചെറിയ സിനിമകളും പ്രദർശിപ്പിക്കാൻ തയ്യാറാവണമെന്നും ഇന്ദ്രൻസ് അഭിപ്രായപ്പെട്ടു. ''ഇത്തിരി മസിൽ കുറവെന്ന് കണ്ടാൽ ചെറിയ സിനിമകൾക്ക് ഇടം ലഭിക്കില്ല,'' ഇന്ദ്രൻസ് പറഞ്ഞു. തിയേറ്ററുകൾ അടച്ചുപൂട്ടുന്ന സാഹചര്യത്തിൽ കൈക്കൊള്ളേണ്ട നിലപാട് എന്തെന്നും ഇന്ദ്രൻസ് വ്യക്തമാക്കുന്നു. ''ഒരു കട അടച്ചു പൂട്ടുന്ന കാര്യം പോലും ചിന്തിക്കാൻ സാധിക്കില്ല. മാറ്റങ്ങൾ സ്വാഭാവികമാണ്, അതിനെ അതിജീവിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതുണ്ട്,'' ഇന്ദ്രൻസ് പറഞ്ഞു.

ഒന്നിലധികം നിർമ്മാതാക്കൾ സിനിമാ മേഖലയിൽ നൽകിയ പരാതികളും യുവാക്കൾക്കിടയിൽ വ്യാപകമായ മയക്കുമരുന്ന് ഉപയോഗത്തെ തുടർന്നുള്ള ആരോപണങ്ങളും കണക്കിലെടുത്ത് അഭിനേതാക്കളായ ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായി ഇനി സഹകരിക്കില്ലെന്ന് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രഖ്യാപനം (കെഎഫ്പിഎ) കഴിഞ്ഞ മാസം നടന്നിരുന്നു.

നടൻ ടിനി ടോം നടത്തിയ പ്രസ്താവന ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഒരു പരിപാടിയിൽ സംസാരിക്കവേ, താൻ മയക്കുമരുന്നിന് അടിമയാണെന്ന് സംശയിക്കുന്ന ഒരു നടനോടൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് മലയാള സിനിമയിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.