ബറേലി: പന്ത്രണ്ടുകാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് എട്ടാം ക്ലാസ് വിദ്യാർത്ഥി. സംഭവം കണ്ടുകൊണ്ട് വന്ന പെൺകുട്ടിയുടെ അമ്മയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. ഉത്തർപ്രദേശിലെ ബറേലിയിലാണ് നാടിനെ നടുക്കിയ സംഭവം.

പെൺകുട്ടിയുടെ മാതാവ് പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പെൺകുട്ടിയെയും അമ്മയേയും ഭീഷണിപ്പെടുത്തിയെന്ന കുറ്റത്തിന് 14കാരനായ ആൺകുട്ടിയുടെ കുടുംബത്തിലെ മൂന്നുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം. പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്നു. ജോലിക്ക് പോയ അമ്മ തിരികെ വീട്ടിലെത്തിയപ്പോൾ പെൺകുട്ടിയുടെ നിലവിളി കേട്ടുകൊണ്ടാണ് വീടിനുള്ളിലേക്ക് കയറിയത്. മകളെ തിരഞ്ഞ അമ്മ 14വയസ്സുകാരൻ മകളെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതാണു കണ്ടത്.

അമ്മയെ കണ്ടയുടനെ ഇരുവരെയും കത്തികൊണ്ട് ആക്രമിച്ചിട്ട് 14 വയസ്സുകാരൻ ഓടിപ്പോയി. പിന്നാലെ 14കാരന്റെ കുടുംബത്തിലെ മൂന്നുപേരെത്തി വധഭീഷണി മുഴക്കിയെന്നും പരാതിയിൽ പറയുന്നു.