റാന്നി: വലിയ തോട്ടിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെടുത്തു. അങ്ങാടി ചെട്ടിമുക്ക് മുള്ളങ്കുഴി തടത്തിൽ ചാക്കോയുടെ മകൻ ജോൺ ചാക്കോ (20)യുടെ മൃതദേഹമാണ് പുള്ളോലി പുതിയ പാലം നിർമ്മിക്കുന്നതിന് എടുത്ത കുഴിയിൽ നിന്ന് ഇന്ന് രാവിലെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് നാലിനാണ് പുള്ളോലി പുതിയ പാലം നിർമ്മിക്കുന്നതിന് സമീപത്തെ തോട്ടിൽജോൺ ചാക്കോ ഒഴുക്കിൽപ്പെട്ടത്. ഫയർഫോഴ്സും നാട്ടുകാരും ഇന്നലെ അവസാനിപ്പച്ച തെരച്ചിൽ ഇന്ന് പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കിട്ടിയത്. എരുമേലി ഷെയർ മൗണ്ട് കോളേജിലെ മൂന്നാംവർഷ ബികോം വിദ്യാർത്ഥിയാണ് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ തിരയുന്നത് കണ്ടുനിന്ന വ്യാപാരി കുഴഞ്ഞു വീണ് മരിച്ചു.

അങ്ങാടി ചെട്ടി മുക്ക് കരിങ്കുറ്റി വടക്കേതിൽ എം.എം പരീദ് റാവുത്തർ (കുഞ്ഞുമോൻ 68 )ആണ് മരിച്ചത് . ഇട്ടിയപ്പാറയിൽ പരീദ് സ്റ്റോഴ്സ് എന്ന സ്ഥാപനം നടത്തി വരികയാണ്. വലിയ തോട്ടിൽ കാണാതായ ജോൺ ചാക്കോയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ നടക്കുമ്പോഴാണ് പരീത് റാവുത്തർ അവിടെയെത്തിയത്. സംസ്‌കാരം നടത്തി.