കുന്നംകുളം: വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് ഒമ്പത് വർഷം തടവും അരലക്ഷം രൂപ പിഴയും. കുന്നംകുളം ചെറുകുന്ന് ഞാലിൽ വീട്ടിൽ ബൈജുവിനെയാണ് (42) കുന്നംകുളം സ്പെഷൽ പോക്‌സോ കോടതി സ്പെഷൽ ജഡ്ജി എംപി. ഷിബു ശിക്ഷിച്ചത്.

2010ലാണ് കേസിനാസ്പദമായ സംഭവം. കുന്നംകുളത്തെ തുണിക്കടയിലെ ജീവനക്കാരിയായിരുന്ന യുവതിയെ ഓട്ടോ ഡ്രൈവറായ ബൈജു വിവാഹ വാഗ്ദാനം നൽകി രണ്ടാം പ്രതിയുടെ വീട്ടിലും മൂന്നാം പ്രതിയുടെ വീട്ടിലും കൊണ്ടുപോയി പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. കേസിലെ രണ്ടും മൂന്നും പ്രതികളായ വനിതകളെ കോടതി വെറുതെ വിട്ടു. കേസി​ന്റെ വിചാരണക്കിടെ രണ്ടാം പ്രതി മരിച്ചിരുന്നു.