ന്യൂഡൽഹി: ബലാത്സംഗങ്ങളുടെ തലസ്ഥാനമെന്ന് വിമർശനം കേൾ്‌ക്കേണ്ടി വന്ന ഡൽഹിയിൽ നിന്നും വീണ്ടും ബലാത്സംഗ വാർത്തകൾ. ഡൽഹിയിൽ ഇരുപത്തിരണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഷാകൂർ ബസ്തി റെയിൽവേ പ്ലാറ്റ്ഫോമിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന പെൺകുട്ടിയെ മൂന്ന് പേർ വലിച്ചിഴച്ചുകൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

സമീപത്ത് താമസിക്കുന്ന പെൺകുട്ടി കുടുംബാംഗങ്ങളുമായി വഴക്കിട്ട ശേഷം റെയിൽവേ പ്ലാറ്റ്ഫോമിൽ വന്നിരിക്കുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്ലാറ്റ്ഫോമിലത്തെിയ പ്രതികൾ ഒറ്റയ്ക്ക് ഇരിക്കുന്ന ഇരുപത്തിരണ്ടുകാരിയെ കാണുകയും ശല്യം ചെയ്യുകയുമായിരുന്നു. എതിർത്തപ്പോൾ അവർ പെൺകുട്ടിയെ റെയിൽവേ സ്റ്റേഷന് സമീപമുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.