ഉള്ളാൾ: വിവാഹ വാഗ്ദാനം നൽകി മൂഡബിദ്രി സ്വദേശിനിയായ യുവതിയെ ബലാത്സംഗം ചെയ്യുകയും പണം തട്ടിയെടുക്കാനും ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടി. ഉള്ളാളിലെ പെർമന്നൂർ വില്ലേജിലെ ഹിദായത്ത് നഗർ തൊക്കോട്ടിലെ ഷബാന കോട്ടേജിൽ താമസിക്കുന്ന ഷാൻ നവാസ് (36) ആണ് പിടിയിലായത്.

വിവാഹ വാഗ്ദാനം നൽകി മൂഡബിദ്രി സ്വദേശിനിയായ യുവതിയെ പ്രതി ബലാത്സംഗം ചെയ്യുകയും പണം തട്ടിയെടുക്കുകയുമായിരുന്നു. പൂണെയിലും മുംബൈയിലെയും ലോഡ്ജുകളിൽ കൊണ്ടുപോയി യുവതിയെ ബലാത്സംഗത്തിന് വിധേയയാക്കുകയും തുടർന്ന് മയക്കുമരുന്ന് നൽകി ഫോണിൽ നഗ്‌ന വീഡിയോകൾ ചിത്രീകരിക്കുകയും ചെയ്തു.

ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഷാൻ നവാസ് 1.5 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. യുവതി മംഗളൂരു വനിതാ പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്ത് സിസിബി പൊലീസിന് കൈമാറുകയായിരുന്നു. സിസിബി പൊലീസ് ഇൻസ്‌പെക്ടർ മഹേഷ് പ്രസാദും സംഘവുമാണ് കേസിലെ പ്രതി ഷാൻ നവാസിനെ അറസ്റ്റ് ചെയ്തത്.

പൊലീസിനെ ഭയന്ന് ഒളിവിൽ പോയെ പ്രതിയെ തന്ത്രപരമായ നികത്തിലൂടെയാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഏഴ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. 2019ലും 2020ലും രണ്ട് മയക്കുമരുന്ന് കടത്ത് കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ട്. യുവതിയെ കൗൺസിലിങ് സെന്ററിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.