കാസർകോട് / കാഞ്ഞങ്ങാട് : കാസർകോടിനെ ഞെട്ടിച്ചു മറ്റൊരു പീഡന വാർത്ത കൂടി പുറത്ത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഗർഭച്ഛിദ്രത്തിന് വിധേയമാക്കിയ പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 49 കാരനായ പിതാവിനെ ഹോസ്ദുർഗ് പൊലീസ് ഇൻസ്‌പെക്ടർ കെ പി ഷൈനും സംഘവും അറസ്റ്റ് ചെയ്തു.

ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട 17 കാരിയായ കോളേജ് വിദ്യാർത്ഥിനിയാണ് പിതാവ് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയത്. വയറുവേദനയെ തുടർന്ന് ചികിത്സയ്ക്ക് വിധേയമാക്കിയപ്പോൾ ആണ് ഗർഭിണി ആണെന്ന് മനസ്സിലായത് .തുടർന്ന് പെൺകുട്ടിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി ഗർഭച്ഛിദ്രത്തിന് വിധേയമാക്കി. ഇതേ തുടർന്നുണ്ടായ അമിത രക്തസ്രാവം തടയാൻ സാധിക്കാത്തത് കാരണം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെൺകുട്ടിയുടെ പിതാവിനെ ഹോസ്ദുർഗ് പൊലീസ് ഇൻസ്‌പെക്ടർ കെപി ഷൈൻ ഇന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത് .

കഴിഞ്ഞ വ്യാഴാഴ്ചയാണ് പിതാവ് കാഞ്ഞങ്ങാട് ലക്ഷി മേഗൻ ആശുപത്രിയിൽ ചികിത്സയ്ക്കായി പെൺകുട്ടിയെ കൊണ്ടുപോയത്. ആശുപത്രിയിൽ വച്ച് പെൺകുട്ടിയെ സ്‌കാനിങ്ങിന് വിധേയമാക്കിയ അപ്പോഴാണ് ഗർഭിണിയാണെന്ന വിവരം പുറത്തുവന്നത്. വിവരം അറിഞ്ഞ ഉടൻ പെൺകുട്ടിയുമായി പിതാവ് ആശുപത്രിയിൽ നിന്നും കടന്നുകളയുകയായിരുന്നു. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ വിവരം അപ്പോൾ തന്നെ ആശുപത്രി അധികൃതർ ഹോസ്ദുർഗ് പൊലീസിനെ  അറിയിച്ചിരുന്നു. ആശുപത്രിയിൽ പെൺകുട്ടിയുടെ പിതാവ് നൽകിയ മൊബൈൽ ഫോണിലേക്ക് പൊലീസ് ബന്ധപ്പെട്ടെങ്കിലും പൊലീസുമായി സഹകരിക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. തുടർന്ന് പിറ്റേദിവസം രാവിലെ പൊലീസ് പെൺകുട്ടിയുടെ മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും ക്ഷീണം മൂലം ഉറങ്ങുകയാണെന്ന് മറുപടിയാണ് ലഭിച്ചത്.

ഇന്നലെ രാവിലെ തന്നെ ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ലിനെയും സംഘം പെൺകുട്ടിയുടെ വീട്ടിൽ മൊഴിയെടുക്കാൻ എത്തിയെങ്കിലും പിതാവ് പെൺകുട്ടിയെ കോളേജിൽ കൊണ്ടുവിടാൻ പോയതായി ബന്ധുക്കൾ മൊഴിനൽകി. പിന്നാലെ പൊലീസ് സംഘം കോളേജിൽ എത്തിയെങ്കിലും പെൺകുട്ടി ക്ലാസിൽ എത്തിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്.

ഇതേ തുടർന്ന് പൊലീസ് പിതാവിന്റെ ഫോണിലേക്ക് പലതവണ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല പിന്നീട് സൈബർ സെൽ മുഖേന നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ പിതാവ് കാഞ്ഞങ്ങാട് ടൗണിൽ ഉള്ളതായി കണ്ടെത്തിയെങ്കിലും പെൺകുട്ടി കൂടെ ഉണ്ടായിരുന്നില്ലേ . തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി അവശനിലയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതയി കണ്ടെത്തിയത്.

ഇതോടെ സൈബർസെല്ലിന് സഹായത്തോടെ കാഞ്ഞങ്ങാട് നിന്നും പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആശുപത്രിയിൽ കഴിയുന്ന പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്ത ശേഷം ഇന്ന് ഉച്ചയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത് .ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു ശേഷം പ്രതിയെ ഹോസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 6 മക്കളുള്ള പ്രതി ഈ പെൺകുട്ടിയെ മാത്രമാണ് ലൈംഗികമായി ദുരുപയോഗം ചെയ്തത്.

മുപ്പത്ത് വർഷം മുൻപ് ഹൈന്ദവ മതവിശ്വാസിയായിരുന്ന ഇയാൾ ഇസ്ലാം മതത്തിലേക്ക് കടന്നു വരുകയായിരുന്നു . തുടർന്നാണ് വിവാഹം കഴിച്ചതും കുടുംബ ജീവിതം ആരംഭിച്ചതും. പീഡന വിവരം മാതാവ് അറിഞ്ഞിരുന്നില്ല എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം .എന്നാൽ പൊലീസ് ഇത് മുഖവിലക്ക് എടുത്തിട്ടില്ല . പെൺകുട്ടിയെ പരിശോധനയ്ക്കായി കൊണ്ടുപോയ സ്വകാര്യ ആശുപത്രിയായ ലക്ഷി മേഗനില വനിതാഡോക്ടർ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ വിവരം യഥാസമയം പൊലീസിനെ അറിയിച്ചില്ലെയിരുന്നങ്കിൽ ഈ പീഡന വിവരം പുറത്ത് വരില്ലായിരുന്നു.