മലപ്പുറം: വീടിനടുത്തുള്ള തൊഴുത്തിന് മുകളിൽ ശേഖരിച്ച വൈക്കോലിന് തീപിടിച്ച് വീട്ടമ്മ തീപിടിച്ച് മരിച്ചു. മലപ്പുറം എടപ്പാൾ ഹെയർസെക്കന്ററി സ്‌കൂളിന് സമീപം ഉദിനിക്കര കായലും പള്ളത്ത് പ്രഭാകരന്റെ ഭാര്യ അരുന്ധതി (55) ആണ് മരിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും ഫയർ ഫോഴ്‌സും തീ കെടുത്തി അകത്ത് പ്രവേശിച്ചപ്പോഴാണ് വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്.വൈക്കോലിന് തീപിടിച്ചത് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരും പൊന്നാനിയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് സംഘവും ചേർന്ന് തീ കെടുത്തി അകത്ത് പ്രവേശിച്ചപ്പോൾ തന്നെ മരിച്ചനിലയിലായിരുന്നുവെങ്കിലും ഉടൻ തന്നെ മൃതദേഹം എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെലേക്ക് കൊണ്ടുപോയി. തുടർന്ന് മോർച്ചറിയിലേക്ക് മാറ്റി.

വൈക്കോൽ നനയാതിരിക്കാനായി മുകളിലായ താർപ്പായ ഷീറ്റും വലിച്ചുകെട്ടിയിരുന്നു. എന്നാൽ ഷീറ്റും തൊഴുത്തും വൈക്കോലുകൾക്കൊപ്പം പൂർണമായി കത്തി നശിച്ചു. തീപടർന്നതോടെ അരുന്ധതിയുടെ വാവിട്ടുള്ള നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും വീട്ടുകാരും ആദ്യം എന്തുചെയ്യണമെന്നറിയാതെ അമ്പരന്നെങ്കിലും വേഗത്തിൽ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഫയർഫോഴ്‌സ് സംഘം അകത്തുപ്രവേശിച്ചുനോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ മൃതശരീരം കണ്ടെത്തിയത്. അരുന്ധതിയുടെ മക്കൾ:ദിവ്യ,വിദ്യ,നവ്യ,വിഷ്ണു .മരുമക്കൾ: ശ്രീജേഷ്, സജീഷ് , സനൂപ്.