ഭോപ്പാൽ : വനിതാ പൊലീസ് കോൺസ്റ്റബിളിനെ കൂട്ടബലാൽസംഗം ചെയ്തു. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്ത്രീ അടക്കം രണ്ടു പേരെ അറസ്റ്റ് ചെയ്തു.

മധ്യപ്രദേശിലെ നീമുച്ച് ജില്ലയിലാണ് സംഭവം. മൂന്നുപേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്യുകയും വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്ന് 30 കാരിയായ വനിതാ കോൺസ്റ്റബിൾ പരാതിയിൽ പറഞ്ഞു.

കേസിലെ മുഖ്യപ്രതിയും അമ്മയുമാണ് അറസ്റ്റിലായത്. ഈ മാസം ആദ്യമാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വനിതാ കോൺസ്റ്റബിളും മുഖ്യപ്രതിയും ഫേസ്‌ബുക്ക് സുഹൃത്തുക്കളാണ്.

ഇളയ സഹോദരന്റെ ബർത്ത്ഡേ പാർട്ടിക്കായി മുഖ്യപ്രതി സുഹൃത്തായ വനിതാ കോൺസ്റ്റബിളിനെ ക്ഷണിക്കുകയായിരുന്നു. പാർട്ടിക്കെത്തിയ യുവതിയെ മുഖ്യപ്രതിയും കൂട്ടാളികളും ചേർന്ന് ബലാൽസംഗം ചെയ്യുകയായിരുന്നു.

മുഖ്യപ്രതിയും സഹോദരനും മറ്റൊരാളുമാണ് തന്നെ ബലാൽസംഗം ചെയ്തതെന്നും, പിന്നീട് മുഖ്യപ്രതിയുടെ അമ്മ സംഭവം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിയുടെ ബന്ധുക്കളിലൊരാൾ പണം ആവശ്യപ്പെട്ടെന്നും, കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും വനിതാ കോൺസ്റ്റബിൾ പരാതിയിൽ വ്യക്തമാക്കി.