റാഞ്ചി: വിവാഹം കഴിഞ്ഞ് പതിനേഴാം ദിവസം വധു കാമുകനൊപ്പം പോയി. തുടർന്ന് ഭർത്താവും വീട്ടുകാരും നടത്തിയ തെരച്ചിലിലിൽ യുവതിയെ കാമുകന്റെ വീട്ടിൽ കണ്ടെത്തി. ഝാർഖണ്ഡിലെ റാഞ്ചിയിലാണ് സംഭവം. യുവതിയെ ചൊല്ലി തർക്കമായതോടെ പൊലീസ് ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടു. യുവതിയെ കാമുകനൊപ്പം പൊലീസ് പറഞ്ഞയച്ചു.

റാഞ്ചിയില സുഖ്ദേവ് നഗറിലുള്ള യുവതി ആ പ്രദേശത്തെ തന്നെ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. എന്നാൽ ഈ ബന്ധം വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. തുടർന്ന് യുവതിയെ മറ്റൊരാളുമായി വിവാഹം കഴിപ്പിച്ചു. വിവാഹത്തിന് ശേഷവും യുവതി കാമുകനുമായി ബന്ധം തുടർന്നു.

താനുമായുള്ള പ്രണയബന്ധം യുവതിയുടെ വീട്ടുകാർക്ക് അറിയാമായിരുന്നു. എന്നിട്ടും മറ്റൊരാൾക്ക് വീട്ടുകാർ യുവതിയെ വിവാഹം കഴിച്ചുനൽകുകയായിരുന്നെന്ന് യുവാവ് പറയുന്നു. കാമുകനൊപ്പം പോയതിന് പിന്നാലെ രണ്ട് കുടുംബവും യുവതി കാമുകനൊപ്പം ജീവിക്കട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു.