മലപ്പുറം: വഴിക്കടവിൽ 100 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളുമായി പൊലീസ് പിടിയിലായി. വെള്ളക്കട്ട ബിർളാ ക്വർട്ടേഴ്സിന് സമീപം മുരിയൻകണ്ടത്തിൽ സത്യനെ (51) യാണ് വഴിക്കടവ് എസ്‌ഐ ഒ.കെ വേണു അറസ്റ്റ് ചെയ്തത്. ഇൻപെക്ടർ. പി.അബ്ദുൽ ബഷീറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ വീടിന്റെ പരിസരത്ത് പ്രത്യക്ഷത്തിൽ ആരും കണ്ടുപിടിക്കാത്ത രീതിയിലാണ് വാഷ് സൂക്ഷിച്ചിരുന്നത്.

സമീപത്തായി ചാരായം വാറ്റുന്നതിനായി തയ്യാറെടുപ്പ് നടത്തുന്നതിനിടയിൽ ആണ് പ്രതി പൊലീസ് പിടിയിൽ ആകുന്നത്. ചാരായം വാറ്റുന്നതിനു വേണ്ടിയുള്ള പ്രത്യേകം തയ്യാറാക്കിയ പാത്രങ്ങളും വാറ്റുന്നതിന് ഉപയോഗിക്കുന്ന ഇല്ലിച്ചട്ടിയും കണ്ടെടുത്തു. എഎസ്ഐ കെ. മനോജ്. പൊലീസുകാരായ അബൂബക്കർ നാലകത്ത്, കെ. സുനിൽ, റിയാസ് ചീനി, കെ. ഷെരീഫ്, എസ്. പ്രശാന്ത് കുമാർ. എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി മഞ്ചേരി സബ്ബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.