ലക്‌നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കല്യാൺ സിങ്ങിനെ ലക്‌നൗവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ. 89 വയസ്സുള്ള കല്യാൺ സിങ്ങിന്റെ ആരോഗ്യസ്ഥിതി കഴിഞ്ഞ രണ്ടാഴ്ചയായി മോശമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ലഖ്നൗ സഞ്ജയ്ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഐസിയുവിലാണ് അദ്ദേഹം. ഞായറാഴ്ച രാത്രിയോടെ ആരോഗ്യനില വഷളാകുകയായിരുന്നു.

ആശുപത്രിയിൽ എത്തിച്ചപ്പോൾ അദ്ദേഹത്തിന്റെ രക്തസമ്മർദവും ഹൃദയമിടിപ്പും സാധാരണ നിലയിലായിരുന്നു. എന്നാൽ പൂർണ ബോധവാനായിരുന്നില്ല. തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു അധികൃതർ അറിയിച്ചു. രാജസ്ഥാൻ മുൻ ഗവർണറായും സേവനം ചെയ്തിട്ടുള്ള കല്യാൺ സിങ്ങിനെ ചികിത്സിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം രൂപീകരിച്ചു.

കല്യാൺ സിങ്ങിന്റെ മകൻ രാജ്വീറുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. എല്ലാവിധ വൈദ്യസഹായവും ഉറപ്പാക്കണമെന്നു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു പ്രധാനമന്ത്രി നിർദ്ദേശം നൽകി. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്, യോഗി ആദിത്യനാഥ്, ഉപ മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി യുപി മേധാവി സ്വതന്ത്ര ദേവ് സിങ് എന്നിവർ അദ്ദേഹത്തെ സന്ദർശിച്ചു.

സഞ്ജയ് ഗാന്ധി ആശുപത്രി ഡയറക്ടർ ഡോ. ആർ കെ ധിമാന്റെ നേതൃത്വത്തിൽ 10 അംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് 89 കാരനായ കല്യാൺസിങിനെ ചികിൽസിക്കുന്നത്. ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രാജസ്ഥാൻ മുൻ ഗവർണർ കൂടിയായ കല്യാൺ സിങിനെ കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ തുടങ്ങിയവർ സന്ദർശിച്ചിരുന്നു.