ന്യൂഡൽഹി: യുദ്ധമുഖത്ത് നേർക്കുനേർ വന്നി ശേഷം പാക്കിസ്ഥാന് എന്നും നഷ്ടങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ചരിത്രം പരിശോധിച്ചാൽ അത് വ്യക്തമാകും. കാർഗിലിൽ നേടിയ വിജയവു ഇക്കൂട്ടത്തിൽ തന്നെയാണ്. കാർഗിലിൽ ഇന്ത്യൻ സൈന്യം പാക്കിസ്ഥാനെ തുരത്തി നേടിയ ഐതിഹാസിക വിജയത്തിന് ഇന്ന് 22 വയസ്സ് തികയുകയാണ്. ജമ്മുകശ്മീരിലെ കാർഗിലിൽ പാക്കിസ്ഥാൻ പട്ടാളം കൈയടക്കിയിരുന്ന പ്രദേശമെല്ലാം ഇന്ത്യ തിരിച്ചുപിടിച്ചു. ആ യുദ്ധത്തിൽ വീരമൃത്യുവരിച്ച സൈനികരുടെ ഓർമയ്ക്കായാണ് ജൂലായ് 26 കാർഗിൽ വിജയദിവസമായി ആചരിക്കുന്നത്.

1999 മേയിൽ പാക് പട്ടാളത്തിന്റെയും ഭീകരരുടെയും നുഴഞ്ഞുകയറ്റമാണ് തുടക്കം. 16,000 മുതൽ 18,000 അടിവരെ ഉയരത്തിലുള്ള മലനിരകളിലെ പ്രധാന ഇടങ്ങളിലെല്ലാം നുഴഞ്ഞുകയറ്റക്കാർ നിലയുറപ്പിച്ചു. നുഴഞ്ഞുകയറ്റത്തെക്കുറിച്ച് നാട്ടുകാരായ ആട്ടിടയന്മാരിൽനിന്ന് സൈന്യത്തിന് വിവരം ലഭിച്ചു. തുടർന്ന് ഇവരെ തുരത്താൻ ഇന്ത്യൻ സൈന്യം ഓപ്പറേഷൻ വിജയ് ആരംഭിച്ചു.

1999 ൽ ഇന്ത്യ സൈന്യത്തെ പിൻവലിച്ച തക്കം നോക്കി പാക്കിസ്ഥാൻ സൈനിക മേധാവി പർവേസ് മുഷറഫിന്റെ ഉത്തരവ് അനുസരിച്ച് പാക് സൈികർ കാർഗിലിലെ തന്ത്ര പ്രധാന മേഖലകളിൽ നുഴഞ്ഞു കയറിയത്. നിയന്ത്രണ രേഖ മറികടന്ന് കിലോമീറ്ററുകൾ അവർ കൈവശപ്പെടുത്തി. ഇതിനുള്ള മറുപടിയായിരുന്നു ഓപ്പറേഷൻ വിജയ്. ജൂലൈ 19ന് ആക്രണം തുടങ്ങി ജൂലൈ 4ന് ഇന്ത്യൻ സൈന്യം ടൈഗർ ഹിൽസിന് മുകളിൽ ത്രിവർണ പതാക ഉയർത്തുന്നതു വരെ നടന്നത് ധീരമായ പോരാട്ടം.

ജൂലൈ 14ന് അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയ് ഇന്ത്യ വിജയിച്ചതായി പ്രഖ്യാപിക്കുന്നു. ജൂലൈ 26ന് യുദ്ധം അവസാനിച്ചെന്ന ഔദ്യോഗിക പ്രഖ്യാപനവും വന്നു. ജൂലൈ 26 അങ്ങനെയാണ് കാർഗിൽ വിജയ് ദിവസ് ആയി ആഘോഷിച്ചു തുടങ്ങിയത്. ജൂൺ 19ന് ആക്രമണം ആരംഭിച്ചു. ജൂലൈ നാലിന് ടൈഗർ ഹിൽസിന് മുകളിൽ ത്രിവർണ പതാക ഉയരുന്നതു വരെ ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടവീര്യം സമാനതകളില്ലാത്തതായിരുന്നു.

1999 മെയ്‌ 5-15 ഇന്ത്യൻസേനയുടെ റോന്തുചുറ്റൽ സംഘം നിരീക്ഷണത്തിനെത്തി. സംഘാംഗമായ ക്യാപ്റ്റൻ സൗരഭ് കാലിയയെ കാണാതായി. മെയ്‌ 25- കാർഗിൽ, ദ്രാസ്, ബതാലിക്, മേഖലകളിൽ എണ്ണൂറോളം നുഴഞ്ഞുകയറ്റക്കാരുണ്ടെന്ന് കരസേന. വ്യോമസേന ആക്രമണം ആരംഭിച്ചു. മെയ്‌ 26- വ്യോമസേനയുടെ മിഗ് 27 വിമാനം തകർന്നു. രക്ഷപ്പെട്ട പൈലറ്റ് ലെഫ്റ്റനന്റ് കേണൽ നചികേത പാക്കിസ്ഥാൻ പിടിയിൽ. നിയന്ത്രണരേഖയിൽ രക്ഷാപ്രവർത്തനത്തിലായിരുന്ന മിഗ് 21 പാക്കിസ്ഥാൻ വെടിവെച്ചിട്ടു. സ്‌ക്വാഡ്രൻ ലീഡർ അജയ് അഹൂജ കൊല്ലപ്പെട്ടു. മെയ്‌ 28- മിഗ് 27 ഹെലികോപ്റ്റർ വെടിവെച്ചിട്ടു. അതിലുണ്ടായിരുന്ന നാലുപേരും കൊല്ലപ്പെട്ടു.

ജൂൺ 3- ലെഫ്റ്റനന്റ് കേണൽ നചികേതയെ പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറി. ജൂൺ 6- കാർഗിലിലും ദ്രാസിലും ഇന്ത്യൻ കരസേനയുടെയും വ്യോമസേനയുടെയും ശക്തമായ ആക്രമണം. ജൂൺ 10- ആറുപട്ടാളക്കാരുടെ വികൃതമാക്കിയ മൃതദേഹം പാക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറി. ജൂൺ 13- താലോലിങ് കൊടുമുടി ഇന്ത്യൻസേന പിടിച്ചെടുത്തു. ജൂലായ് 4- ഇന്ത്യൻസേന ടൈഗർ ഹിൽ തിരിച്ചുപിടിച്ചു.

ജൂലായ് 11- നുഴഞ്ഞുകയറ്റക്കാർ കാർഗിലിൽനിന്ന് പിന്മാറ്റം തുടങ്ങി. ബതാലിക്കിലെ മലനിരകൾ തിരിച്ചുപിടിച്ച ഇന്ത്യ സമ്പൂർണപിന്മാറ്റത്തിന് ജൂലായ് 16 സമയപരിധി നിശ്ചയിച്ചു. ജൂലായ് 14- ഓപ്പറേഷൻ വിജയ് ലക്ഷ്യംകണ്ടതായി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് പ്രഖ്യാപിച്ചതോടെയാണ് യുദ്ധത്തിന് സമാപ്തിയായത്.

അന്നത്തെ ഇന്ത്യൻ വിജയത്തിൽ നിർണയകമായത് സൈന്യത്തിന്റെ ഏകോപനമായ പ്രവർത്തനങ്ങളായിരുന്നു. മിഗ് ശ്രേണിയിലെ മിഗ് 27, 21 വിമാനങ്ങൾക്കൊപ്പം എം.ഐ. 17, മിറാഷ് 2000, ജാഗ്വാർ വിമാനങ്ങളും നിർണായകമായി. 155 എം.എം. എഫ്.എച്ച്. 77-ബി ബൊഫോഴ്സ് തോക്കുകളാണ് പാക് സൈന്യത്തെ നേരിട്ടു ചെറുത്തത്. ദിവസവും 300 തോക്കുകളും പീരങ്കികളും ലോഞ്ചറുകളും നിറയൊഴിച്ചു. രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായത് 527 പേരായിരുന്നു.

കാർഗിലിന് മുമ്പ് 1971ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം അറിയപ്പെട്ടത് ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്നായിരുന്നു. 1971ലെ ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം നീണ്ടു നിന്നത് 13 ദിവസമാണ്.