കൊച്ചി: എറണാകുളം ജില്ലാ കളക്ടർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കോതമംഗലം പള്ളി കേസിലാണ് കോടതിയുടെ വിമർശനം. പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവ് ഒരു വർഷമായിട്ടും നടപ്പാക്കാത്തതിലാണ് വിമർശനം.എറണാകുളം കളക്ടർ ആ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്ന് ഹൈക്കോടതി പറഞ്ഞു.

പള്ളി കോവിഡ് സെന്റർ ആയി പ്രഖ്യാപിച്ചതിന് പിന്നിൽ ഉത്തരവ് നടപ്പാക്കാതിരിക്കാനുള്ള നീക്കമായിരുന്നോ എന്ന് സംശയിക്കുന്നുവെന്നും ഹൈക്കോടതി പറഞ്ഞു. കളക്ടർ കോടതിയെ കബളിപ്പിക്കുകയാണ്. വിധി നടപ്പാക്കാത്തതിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമാണെന്ന് സംശയിക്കുന്നു. കളക്ടറുടെ വിശ്വാസ്യത നഷ്ടമായെന്നും കോടതി വിലയിരുത്തി. അഭിഭാഷക കമ്മിഷനെ നിയോഗിക്കണം എന്ന സർക്കാർ ശുപാർശയും കോടതി തള്ളി.

പള്ളി ഏറ്റെടുത്ത് താക്കോൽ കൈമാറാൻ തയാറാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. പള്ളി ഏറ്റെടുക്കുന്നതിനായി കേന്ദ്ര സേനയെ വിന്യസിക്കാൻ തയ്യാറാണെന്ന് കേന്ദ്ര സർക്കാറും കോടതിയെ അറിയിച്ചു.