കണ്ണൂർ: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് വർക്കിങ് പ്രസിഡന്റ് കെ സുധാകരൻ. സ്ത്രീകൾ കയറാനിടയാക്കിയത് ക്രൂരവും പൈശാചികവുമായ നടപടിയാണെന്ന് അദ്ദേഹം വിമർശിച്ചു. പിണറായി വിജയൻ ഇതിന് കടുത്ത വില നൽകേണ്ടി വരുമെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചു

കണ്ണൂരിൽ നിന്നുള്ള പൊലീസുകാർക്ക് ഇതിന്റെ ഭാഗമായി പരിശീലനം നൽകി. ഇവർ സിപിഎം അനുകൂലികളാണ്. ഭരണാധികാരികൾ ജനങ്ങൾക്കൊപ്പമാണ് ഉണ്ടാവേണ്ടത്. പിണറായി പൂർണ ഫാസിസ്റ്റാണെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥ ഭക്തകൾ ശബരിമലയിൽ പോകില്ല. ഇവർ ആക്ടിവിസ്ടാണ്. പിണറായിയുടെ കീഴിലെ പാവയാണ് ഇവർ. മന്ത്രിക്കും ബോർഡിനും ഒന്നും പറയാൻ കഴിയാത്ത അവസ്ഥയാണ്. പ്രതിഷേധത്തെ കുറിച്ച് പാർട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും സുധാകരൻ വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ തുടക്കം മുതൽ ഭക്തർക്കൊപ്പമെന്ന നിലപാടാണ് കെ സുധാകരൻ സ്വീകരിക്കുന്നത്.