തിരുവനന്തപുരം: കോവിഡ് സന്നദ്ധ പ്രവർത്തകരായ കെ എസ് യു ഭാരവാഹികളെ സിപിഐഎം ഗുണ്ടകൾ അക്രമിച്ചെന്ന പരാതിയുമായി മുതിർന്ന കോൺഗ്രസ്സ് നേതാവ് കൊടിക്കുന്നിൽ സുരേഷ്.ഫേസ്‌ബുക്ക് കുറിപ്പിലുടെയാണ് നേതാവിന്റെ ആരോപണം.കോവിഡ് നെഗറ്റീവ് ആയ വീടുകൾ പി.പി.ഇ കിറ്റ് ഉൾപ്പടെ മുഴുവൻ കോവിഡ് പ്രോട്ടോകോളും പാലിച്ചു അണുനശികരണം നടത്തിയ പെൺകുട്ടികൾ ഉൾപ്പടെയുള്ള പ്രവർത്തകരെ വള്ളിക്കുന്നത്തെ സിപിഐഎം ഗുണ്ടകൾ ആക്രമിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് പറയുന്നു.

മഹാമാരിയുടെ കാലത്ത് പോലും ഗുണ്ടാപ്പണിയുമായി ഇറങ്ങുന്നവർ വൈറസുകളെക്കാൾ അപകടകാരികളാണ്. സന്നദ്ധ പ്രവർത്തനം നടത്തുന്ന ഞങ്ങളുടെ കുട്ടികളെ അക്രമിച്ച് ഇല്ലാതാക്കാൻ നോക്കിയാൽ കോൺഗ്രസ് പാർട്ടി കൈകെട്ടി നോക്കിനിൽക്കുമെന്ന് കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കുറിപ്പിന്റെ പൂർണ്ണരുപം

സിപിഎം ഗുണ്ടകളുടെ അക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മാവേലിക്കരയിലെ കെ.എസ്.യു സഹോദരങ്ങളെ സന്ദർശിച്ചു. കോവിഡ് നെഗറ്റീവ് ആയ വീടുകൾ പി.പി.ഇ കിറ്റ് ഉൾപ്പടെ മുഴുവൻ കോവിഡ് പ്രോട്ടോകോളും പാലിച്ചു അണുനശികരണം നടത്തിയ പെൺകുട്ടികൾ ഉൾപ്പടെയുള്ള പ്രവർത്തകരാണ് വള്ളികുന്നത് സിപിഎം ഗുണ്ടകളുടെ അക്രമത്തിനിരയായത്.

മഹാമാരിയുടെ കാലത്ത് പോലും ഗുണ്ടാപ്പണിയുമായി ഇറങ്ങുന്നവർ വൈറസുകളെക്കാൾ അപകടകാരികളാണ്. സന്നദ്ധ പ്രവർത്തനം നടത്തുന്ന ഞങ്ങളുടെ കുട്ടികളെ അക്രമിച്ച് ഇല്ലാതാക്കാൻ നോക്കിയാൽ കോൺഗ്രസ് പാർട്ടി കൈകെട്ടി നോക്കിനിൽക്കുമെന്ന് കരുതരുത്.

''അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കണം'' എന്ന് നെറ്റിയിൽ എഴുതി വെച്ചിട്ട്, അപരന്റെ രക്തത്തിന് വേണ്ടി അലയുന്ന ചെകുത്താൻ കൂട്ടങ്ങളെ സിപിഎം പാർട്ടിയിൽ ഒറ്റപ്പെടുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിലും ആവർത്തിക്കാൻ പോകുന്നത് സർവ്വാധിപത്യത്തിൽ നിന്ന് മരണ കിടക്കയിലേക്ക് കൂപ്പുകുത്തിയ കമ്മ്യൂണിസ്റ്റ് ചരിത്രങ്ങൾ തന്നെയാവും.