ഡൽഹി:കോടതിയുടെ സമയം അവസാനിച്ചതിനാൽ ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിച്ചില്ല. വിശദമായ വാദം കേൾക്കേണ്ടതിനാൽ ഇന്നത്തെ അവസാനത്തെ കേസായി ലിസ്റ്റ് ചെയ്യാൻ യുയു ലളിത് അധ്യക്ഷനായ ബെഞ്ച് നിർദേശിക്കുകയായിരുന്നു.ഇതെ തുടർന്നാണ് കേസിനാവശ്യമായ സമയം ലഭിക്കാതെ പോയത്. ഇതോടെ കേസ് വീണ്ടും ചൊവ്വാഴ്‌ച്ചത്തേക്ക് മാറ്റി.

മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ്ജ വകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ വാദം നടത്താൻ തയ്യാറാണെന്ന നിലപാട് നേരത്തെ പരിഗണിച്ചപ്പോൾ സോളിസിറ്റർ ജനറൽ വ്യക്തമാക്കിയിരുന്നു.അതേസമയം കേസിൽ അനുബന്ധ രേഖകൾ കോടതിയിൽ സമർപ്പിക്കാമെന്ന് അറിയിച്ച സിബിഐ ഇതുവരെയും രേഖകൾ കൈമാറിയിട്ടില്ല

വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച ഉദ്യോഗസ്ഥർ നൽകിയ ഹർജിയും സുപ്രീം കോടതിക്ക് മുന്നിലുണ്ട്. രണ്ട്‌കോടതികളും മൂന്ന് പ്രതികളെ വെറുതെ വിട്ടതാണെന്നും അതി നാൽ ശക്തമായ വാദങ്ങൾ ഉന്നയിക്കാതെ അപ്പീൽ നിലനിൽക്കില്ലെന്ന് സിബിഐയോട് സുപ്രിംകോടതി പറഞ്ഞിരുന്നു.ലാവലിൻ കേസ് സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.