മലപ്പുറം: നിയമസഭാതിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിൽ യു.ഡി.എഫിന് സമ്പൂർണ ആധിപത്യമുണ്ടാവുമെന്ന് മുസ്ലിംലീഗ് നേതൃയോഗം. 16 മണ്ഡലങ്ങളിലും യു.ഡി.എഫ്. ജയിക്കുമെന്നാണ് വിലയിരുത്തൽ.

ജില്ലയിൽ ലീഗിന്റെ കൈവശമുള്ള 11 മണ്ഡലങ്ങളും നിലനിർത്തും. സിറ്റിങ് സീറ്റായ തിരൂരങ്ങാടി, മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങളിൽ ഭൂരിപക്ഷത്തിൽ വൻവർധനയുണ്ടാവും. താനൂർ മണ്ഡലം സിപിഎമ്മിൽനിന്ന് തിരിച്ചുപിടിക്കും. കോൺഗ്രസിന്റെ സിറ്റിങ് സീറ്റായ വണ്ടൂർ നിലനിർത്തുന്നതോടൊപ്പം പൊന്നാനി, തവനൂർ, നിലമ്പൂർ മണ്ഡലങ്ങൾകൂടി സിപിഎമ്മിൽനിന്ന് തിരിച്ചുപിടിക്കുമെന്നാണ് വിലയിരുത്തൽ.

മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ഒന്നേമുക്കാൽ ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ലീഗ് സ്ഥാനാർത്ഥി അബ്ദുസ്സമദ് സമദാനി വിജയിക്കുമെന്നാണ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ.