പയ്യാമ്പലത്ത് മൃതദേഹവശിഷ്ടങ്ങൾ തള്ളിയത് മേയറുടെ എതിർ ഗ്രൂപ്പെന്ന് എം.വി ജയരാജൻ; വെടക്കാക്കി തനിക്കാക്കുകയെന്നു പറയുന്നതു പോലെയാണ് കാര്യങ്ങളെന്നും സിപിഎം നേതാവ്
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂർ: പയ്യാമ്പലത്ത് മൃതദേഹ അവശിഷ്ടങ്ങൾ ബീച്ചിൽ തള്ളിയത് മേയർക്കെതിരെയുള്ള ഗ്രുപ്പുകളിയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു കണ്ണുർ അഴീക്കോടൻ മന്ദിരത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെടക്കാക്കി തനിക്കാക്കുകയെന്നു പറയുന്നതുപോലെയാണ് കാര്യങ്ങൾ നടക്കുന്നത്.
മേയറുടെ എതിർ ഗ്രൂപ്പിൽ പെട്ടവരാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന വാർത്ത ഇപ്പോൾ പുറത്തു വരുന്നുണ്ട്. വെടക്കാക്കി തനിക്കാക്കുന്ന ഒരു നേതാവ് കോൺഗ്രസിലുണ്ട്. ഈ നേതാവിനെയാണ് മേയർ തിരിച്ചറിയേണ്ടത് കണ്ണൂർ കോർപറേഷനിൽ നടക്കുന്ന നിയമവിരുദ്ധ ലംഘനങ്ങൾക്കെതിരെ എൽ.ഡി.എഫ് കൺസിലർ പ്രക്ഷോഭമാരംഭിക്കണ്ട്.
കാപ്പാട് ജനകീയ ഹോട്ടൽ കോർപറേഷൻ ആരംഭിച്ചത് എല്ലാവിധ മാനദണ്ഡങ്ങൾ ലംഘിച്ചാണെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. വാർത്താ സമ്മേളനത്തിൽ സിപിഎം നേതാക്കളായ എൻ.ചന്ദ്രൻ ,എംപ്രകാശൻ എന്നിവരും പങ്കെടുത്തു.