കാസർഗോഡ്:പത്തുവയസ്സുകാരനെ ദിവസങ്ങളോളം പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനിരയാക്കിയ കേസിൽ മദ്രസാധ്യാപകന് ജീവപര്യന്തം തടവ്. കുമ്പള കോയിപ്പാടി സുനാമി കോളനിയിലെ മുഹമ്മദ് റിയാസിനെയാണ് ശിക്ഷിച്ചത്. 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.കാസർകോട് പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം.

2015 ഓഗസ്റ്റിലും അതിന് മുമ്പുള്ള പലദിവസങ്ങളിലുമായി രാജപുരം ചെമ്പേരിയിലുള്ള മദ്രസയിലെ സ്വന്തം മുറിയിൽവെച്ച് കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഡ
നത്തിന് ഇരയാക്കിയെന്നാണ് കേസ്. രാജപുരം പൊലീസ് അന്വേഷിച്ച കേസിൽ അന്നത്തെ എസ്‌ഐ. രാജീവൻ വലിയവളപ്പിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പ്രകാശ് അമ്മണ്ണായ ഹാജരായി. പോക്‌സോ കോടതി ജഡ്ജി ആർ.എൽ.ബൈജുവാണ് വിധി പ്രസ്താവിച്ചത്.