മലപ്പുറം: ദേശീയപാതയിൽ 32 വയസ്സുകാരനായ യുവ അഭിഭാഷകനെ ഇടിച്ചു കൊലപ്പെടുത്തി മുങ്ങിയ അജ്ഞാത വാഹനവും ഓടിച്ച ഡ്രൈവറെയും 40 ദിവസത്തെ അന്വേഷണത്തിന് ശേഷം പൊലീസ് പിടികൂടി. യുവ അഭിഭാഷകന്റെ മരണത്തിന്നു കാരണമായ നിർത്താതെ പോയ വാഹനവും ഓടിച്ച ഡ്രൈവറെയും തേഞ്ഞിപ്പാലം പൊലീസാണ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം പെരുമാൻതുരയിലെ തൈവിലാഗം വീട്ടിൽ മുസ്തഫ(29) ആണ് അറസ്റ്റിലായത്.

2021 ഓഗസ്റ്റ് 10 ന് പുലർച്ചെ 12.40 മണിക്ക് ദേശീയ പാതയിൽ ചെട്ട്യാർമാട് പെട്രോൾ പമ്പിന് സമീപത്തുവച്ചാണ് അപകടം നടന്നത്. കോഴിക്കോട് നിന്നും വേങ്ങരയിലേക്ക് മോട്ടോർ സൈക്കിളിൽ യാത്ര ചെയ്തു വരികയായിരുന്ന വഴിക്കടവ് സ്വദേശിയായ ഇർഷാദ് എന്ന 32 വയസ്സുള്ള യുവ അഭിഭാഷകൻ ഓടിച്ച മോട്ടോർ സൈകിളിൽ അജ്ഞാത വാഹനം ഇടിച്ചു മരണപ്പെട്ട കേസ് ആണ് തേഞ്ഞിപ്പലം പൊലീസ് 40 ദിവസത്തെ കഠിനമായ പരിശ്രമത്തിനൊടുവിൽ കണ്ടെത്തിയത്.

തിരുവനന്തപുരത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് മത്സ്യം കയറ്റി വന്ന മീൻ ലോറി ആണ് അപകടതിന്നു കാരണം ആയത്. ദേശീയപാതാ വികസനം കാരണം കടകളിൽ സ്ഥാപിച്ച നിരവധി സി സി ക്യാമറകൾ പൊളിച്ചു മാറ്റിയതു കാരണം അപകടതിനു കാരണമായ വാഹനം കണ്ടെത്താൻ വലിയ പ്രയാസം നേരിട്ടിട്ടും വാഹനം കണ്ടെത്തിയത് മികച്ച അനേഷണം കൊണ്ട് മാത്രമാണ്.

ദേശീയ പാതയിലെ തലപ്പാറ മുതൽ രാമനാട്ടുകര കടവ് റിസോർട് വരെ ഉള്ള ലഭ്യമായ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും അപകടം നടന്ന ശേഷം കടന്നു പോയ തിരുവനന്തപുരം പുരം മുതൽ കാസർഗോഡ് വരെയുള്ള നിരവധി വാഹനങ്ങൾ അനേഷിച്ചും നേരിട്ട് പരിശോധന നടത്തിയും ശാസ്ത്രീയ പരിശോധന നടത്തിയും മറ്റും ആണ് അപകടം നടന്ന വാഹനവും ഓടിച്ച ഡ്രൈവറേയും കണ്ടെത്തിയത്.

സംഭവതിന്നു ശേഷം മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത് ദാസ് ഐ.പി.എസ്,കൊണ്ടോട്ടി ഡിവൈഎസ്‌പി അഷറഫ് എന്നവരുടെ നിർദ്ദേശ പ്രകാരം ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചു അനേഷണം തുടങ്ങി. തേഞ്ഞിപ്പലം പൊലീസ് ഇൻസ്‌പെക്ടർ എൻ.ബി ഷൈജു എസ് ഐമാരായ പി.സഗീത്, സി.ശാഹുൽ ഹമീദ് എന്നിവരടങ്ങിയ ഇൻവെസ്റ്റിഗാഷൻ ടീമിൽ എഎസ്ഐ വി .പി രവീന്ദ്രൻ, സി പി.ഒ റഫീക്ക് തേഞ്ഞിപ്പലം ഹോം ഗാർഡ് മണികണ്ഠൻ എന്നിവരാണ് അപകടം നടന്ന വാഹനവും വാഹനം ഓടിച്ച ഡ്രൈവരെയും കണ്ടെത്തിയത്.