മഥുര: യാത്രക്കാരുടെ വേഷത്തിലെത്തിയ സംഘം കണ്ടക്ടറുടെയും യാത്രക്കാരുടെയും പണവും മൊബൈൽ ഫോണുകളും കൊള്ളയടിച്ചു. ഉത്തർപ്രദേശിലെ മഥുരയിലാണ് സംഭവം. ഉത്തർപ്രദേശിലെ ഹമ്മീർപൂരിൽ നിന്നും ഡൽഹിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് മോഷണം നടന്നത്.

യമുന എക്സ്പ്രസ് വേയിൽ നിന്നും യാത്രക്കാർ എന്ന വ്യാജേന ഒരു സംഘം ആളുകൾ ബസിൽ കയറി. ഇവർ കണ്ടക്ടറെ അടിച്ചു വീഴ്‌ത്തി പണം അടങ്ങുന്ന ബാഗ് സ്വന്തമാക്കി. പിന്നാലെ യാത്രക്കാരിൽ നിന്നും ഇവർ പണവും മൊബൈൽ ഫോണുകളും കൊള്ളയടിച്ചു. 1.66 ലക്ഷം രൂപയും നിരവധി മൊബൈൽ ഫോണുകളും നഷ്ടമായി.സംഭവത്തിൽ മധുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

റിസർവ് ചെയ്ത യാത്രക്കാരെ കൂടാതെ ബസ് ജീവനക്കാർ അധിക ലാഭത്തിന് കൂടുതൽ പേരെ യാത്ര ചെയ്യാൻ അനുവദിക്കാറുണ്ട്. ഇങ്ങനെയാണ് മോഷ്ടാക്കൾ ബസിൽ കയറി പറ്റിയത്. അതുകൊണ്ടു തന്നെ മോഷ്ടാക്കളെ കുറിച്ച് ഒരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല.