ശാസ്താംകോട്ട: കാമുകിയുടെ 13 വയസുള്ള മകളെ 40കാരൻ പീഡിപ്പിച്ചത് കാമുകി എടുത്ത് നൽകിയ വാടക വീ‌ട്ടിൽ വെച്ച്. കുട്ടി വിവരങ്ങൾ മുത്തശ്ശിയെ അറിയിച്ചതോടെയാണ് പെൺകുട്ടിയുടെ അമ്മയും കാമുകനായ തിരുവല്ല നിരണം പടിഞ്ഞാറ്റം മുറി നിരണംപ്പെട്ടി വീട്ടിൽ അഭിലാഷ് (വിഷ്ണു നാരായണൻ –40) എന്നയാളും പിടിയിലായത്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും ശൂരനാട് പൊലീസ് പിടികൂടുന്നത്.

ക്ഷേത്രങ്ങളിലും വീടുകളിലും പൂജാരി ചമഞ്ഞ് പൂജ നടത്തുന്ന ആളാണ് അഭിലാഷ്. ഇയാൾ വിവാഹിതനാണ്. യുവതിയാകട്ടെ രണ്ട് വിവാഹം കഴിക്കുകയും രണ്ടുപേരെയും ഡിവോഴ്സ് ചെയ്യുകയുമായിരുന്നു. അഭിലാഷിനെ ജ്യോതിഷ സംബന്ധമായ കാര്യങ്ങൾക്കായി യുവതി സമീപിച്ചിരുന്നു.

തുടർന്ന് ഇരുവരും അടുപ്പത്തിലായി. യുവതി രണ്ട് വിവാഹബന്ധങ്ങൾ വേർപെടുത്തിയതാണ്. അഭിലാഷ് വിവാഹിതനാണ്. യുവതിക്ക് ഇയാൾ വാടകവീട് എടുത്ത് നൽകിയിരുന്നു. ഇവിടെ വച്ചാണ് കുട്ടി പീഡനത്തിന് ഇരയായത്. മുത്തശ്ശിയോട് കുട്ടി വിവരം പറഞ്ഞു. തുടർന്നാണു പരാതിയുമായി പൊലീസിനെ സമീപിച്ചത്. പ്രതികളെ റിമാൻഡ് ചെയ്തു.