കണ്ണുർ: അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമൊക്കെ ക്വട്ടേഷൻ പ്രവർത്തനം നടത്തുന്നത് സിപിഎമ്മിന്റെ തണലിലാണെന്ന് ബി.ജെപി നേതാവ് എം ടി രമേശ്.കണ്ണുർ മാരാർജി ഭവനിൽ അടിയന്തിരാവസ്ഥ പീഡിതരുടെ സംഗമത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹം മാധ്യമപ്രവർത്തകരോട് ഈ വിഷയത്തിൽ പ്രതികരിച്ചത്.സ്വർണക്കടത്ത് വിവാദത്തിൽ പ്രതികളെ തള്ളിപ്പറഞ്ഞു കൊണ്ട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ഇപ്പോൾ രംഗത്തുവന്നത് വിശ്വാസത്തിലെടുക്കാനാവില്ല.

സിപിഎം നൽകുന്ന പിന്തുണയുടെ ബലത്തിലാണ് ഇവർ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് ഇതിനു മുൻപും ഇവർക്കെതിരെ പരാതിയുണ്ടായിട്ടും സിപിഎം നടപടിയെടുത്തിട്ടില്ല. ഇപ്പോൾ നേതാക്കൾ കൂടി കസ്റ്റംസിന്റെ കെണിയിൽ കുടുങ്ങുമെന്നായപ്പോഴാണ് പ്രതികളെ തള്ളിപ്പറയാൻ തയ്യാറായത്.

കേരളത്തിലെ ക്വട്ടേഷൻ സംഘത്തിന് നേതൃത്വം കൊടുക്കുന്ന പാർട്ടി സിപിഎമ്മാണെന്നും എം ടി രമേശ് ആരോപിച്ചു.ഇത്തരം സംഘവുമായി സിപിഎമ്മിനുള്ള ബന്ധം പകൽ പോലെ വ്യക്തമാണ്‌സിപിഎമ്മും എസ് ഡി പി ഐയുമാണ് ഇത്തരക്കാരെ വളർത്തുന്നതെന്നും എം ടി രമേശ് ആരോപിച്ചു.