മുംബൈ: വിവാഹേതരബന്ധം സംശയിച്ച് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. മുംബൈയിലെ കിഴക്കൻ കണ്ടിവാലിയിലാണ് സംഭവം. പത്തുതവണയാണ് കത്തിയെടുത്ത് യുവാവ് കുത്തിയതെന്ന് പൊലീസ് പറയുന്നു. മഹേഷ് സോണിയാണ് കൃത്യം ചെയ്തത്. ഭാര്യ പൂനത്തിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാൾ കൊപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. മഹേഷ് സോണി തൊഴിൽരഹിതനാണ്. സ്ഥിരമായി അമ്മയെ തല്ലുകയും അസഭ്യം പറയുകയും ചെയ്യാറുണ്ടെന്ന് പൂനത്തിന്റെ മകൻ പറയുന്നു.

സംഭവദിവസം ദമ്പതികൾ വഴക്കിടുന്ന ശബ്ദം പുറത്തുവന്നുവെങ്കിലും അയൽവാസികൾ പൊലീസിനെ വിവരം അറിയിച്ചില്ല. വഴക്ക് അവസാനിപ്പിക്കാൻ അയൽവാസികൾ ശ്രമിച്ചുവെങ്കിലും ആക്രമിക്കുമെന്ന് മഹേഷ് സോണി ഭീഷണിപ്പെടുത്തിയതായി അയൽവാസികൾ പറയുന്നു.

മുറിയുടെ വാതിൽ അടച്ചതിന് ശേഷമാണ് മഹേഷ് സോണി ഭാര്യയെ ആക്രമിച്ചത്. ശബ്ദം പുറത്തുവരാതായതോടെ, അയൽവാസികൾ വന്നുനോക്കുമ്പോൾ പൂനം മരിച്ചു കിടക്കുന്നത് കാണുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അച്ഛൻ സഹോദരിയുടെ സ്വർണാഭരണങ്ങൾ രണ്ടുതവണ മോഷ്ടിച്ചതായി മകൻ ആരോപിച്ചു.