കണ്ണൂർ: പരിയാരത്തെ കരാറുകാരനെ വീട്ടിൽ കയറി വെട്ടിയ കേസിൽ ഒരു പ്രതി കൂടി പിടിയിൽ. നീലേശ്വരം സ്വദേശി കൃഷ്ണദാസാ (20) ണ് പരിയാരം പൊലീസിന്റെ പിടിയിലത്. ഇയാളുടെ കാറിലാണ് കോൺട്രാക്ടറായ സുരേഷ് ബാബുവിനെ അക്രമിക്കാനായി ക്വട്ടേഷൻ സംഘം പോയത്. കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കഴിഞ്ഞ ഏപ്രിലിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കോൺട്രാക്ടർ പി.വി.സുരേഷ് ബാബു (52) വിനെ നാലംഗ സംഘം വീട്ടിൽ കയറി ആക്രമിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ഭർതൃ സുഹൃത്തായ കരാറുകാരനെ അപായപ്പെടുത്താൻ കേരള ബാങ്ക് ജീവനക്കാരിയായ യുവതിയാണ് ക്വട്ടേഷൻ നൽകിയത്.
സംഭവത്തിൽ പൊലിസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

മാതമംഗലംചെറുതാഴം ശ്രീസ്ഥയിലെ കോൺട്രാക്ടറെ വധിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ കസ്റ്റഡിയിലുള്ള പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കരാറുകാരൻ പി.വി സുരേഷ് ബാബു(52)വിന്റെ കാൽ വെട്ടിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി നെരുവമ്പ്രം ചെങ്ങലിലെ തച്ചൻ ഹൗസിൽ ജിഷ്ണു(26)വുമായി കേസന്വേഷണ ചുമതലയുള്ള പരിയാരം എസ്‌ഐ കെ.വി സതീശനും സംഘവും തെളിവെടുപ്പ് നടത്തിയത്. ചൊവ്വാഴ്‌ച്ച രാവിലെ പ്രതി കൃത്യത്തിന് ശേഷം ആയുധം ഒളിപ്പിച്ചുവച്ച ശ്രീസ്ഥ മാടപ്രത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്നുംആയുധം പൊലീസിന് കാണിച്ചു കൊടുത്തു.

റിമാന്റിൽ കഴിയുന്ന നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചൻഹൗസിൽ ജിഷ്ണു (26), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരെയാണ് കോടതി മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തെളിവെടുപ്പ് വരും ദിവസങ്ങളിലും തുടരും. ക്വട്ടേഷൻ ഗൂഢാലോചന നടത്തിയ കണ്ണൂരിലും പണം കൈപറ്റിയ സ്ഥലത്തെത്തിച്ചും തെളിവെടുപ്പ് നടത്തും.

കൃത്യം നടത്താൻ ആയുധം വാങ്ങിയ തളിപ്പറമ്പ് മാർക്കറ്റിലെ കടയിലും ശേഷം വാഹനവും കണ്ടെടുക്കും.ഇക്കഴിഞ്ഞ ഏപ്രിൽ 19ന് രാത്രിയിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കോൺട്രാക്ടർ പി.വി സുരേഷ് ബാബു(52)വിനെ വധിക്കാൻ ശ്രമിച്ചത്. മാസങ്ങൾ നീണ്ട പൊലീസ് അന്വേഷണത്തിനിടെയാണ് സ്ത്രീ നൽകിയ പ്രമാദമായ ക്വട്ടേഷൻ കേസിന്റെ ചുരുളഴിക്കാൻ പരിയാരം ഇൻസ്‌പെക്ടർ കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് സാധിച്ചത്.

അതേസമയം ഒളിവിൽ കഴിയുന്ന മുഖ്യപ്രതിയായ ബാങ്ക് ജീവനക്കാരിയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി വ്യാഴാഴ്ച പരിഗണിക്കും.സംഭവത്തിന് ശേഷം പൊലിസ് കേസിൽ പ്രതിയാക്കിയതിനെ തുടർന്ന് ഇവർ ഒളിവിലാണ്.നേരത്തെ പയ്യാമ്പലത്തെ ഒരു ഫ്‌ളാറ്റിലായിരുന്നു വാടകയ്ക്ക് താമസിച്ചിരുന്നത്.

പരിയാരത്ത് നീതി സ്റ്റോറിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് പൊലിസുകാരന്റെ ഭാര്യയായ ഇവർക്ക് കേരള ബാങ്ക് കണ്ണുർ ശാഖയിൽ ജോലി കിട്ടിയത് കുടുംബ പ്രശ്‌നങ്ങൾ കാരണം കഴിഞ്ഞ കുറെക്കാലമായി ഇവരും ഭർത്താവും വേർപിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്.

ഇതിനു കാരണം ഭർതൃബന്ധുവായ കരാറുകാരനാണെന്നു സംശയിച്ചാണ് ഇവർ അപായപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതെന്നാണ് മൊഴി