തിരുവനന്തപുരം: നഗരസഭ മേയർ ആര്യ രാജേന്ദ്രനെതിരെ പുതിയ ആരോപണവുമായി ബിജെപി നേതാവ് കരമന അജിത്. നഗരസഭ വാങ്ങിയ എൽഇഡി ലൈറ്റുകളുടെ ഇടപാടിലാണ് ആരോപണം ഉന്നയിക്കുന്നത്. നഗരസഭ 18,000 എൽഇഡി ലൈറ്റുകൾ വാങ്ങിയത് ഇ-ടെൻഡർ വിളിക്കണം എന്ന ചട്ടം മറികടന്ന് കൊണ്ടാണ്. 63 ലക്ഷം രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.

സിപിഎം സംസ്ഥാന നേതാവിന്റെ ഭാര്യയുടെ സഹോദരൻ ജിഎംആയ യുണൈറ്റഡ് ഇലട്രിക്ക് സ്ഥാപനത്തിൽ നിന്നാണ് 18,000 എൽഇഡി ലൈറ്റുകൾ വാങ്ങിയത്. 2021 ഫെബ്രുവരിയിൽ നഗരസഭ മൂന്ന് ഗവ: ഏജൻസികളിൽ നിന്നും ക്വട്ടേഷനോ പരസ്യമോ നൽകാതെ ഫോൺ മുഖാന്തിരം വിളിച്ച് ക്വട്ടേഷൻ വാങ്ങി. എന്നാൽ ഈ ഏജൻസികളിൽ കുറവ് വിലയായ 2350 രൂപ നൽകിയ കെൽ എന്ന ഗവ: ഏജൻസിയെ ഒഴിവാക്കി കൊണ്ട് 100 രൂപ കൂടുതൽ നൽകിയ യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ നിന്നും 2450 രൂപയ്ക്ക് കൂടിയ നിരക്കിൽ 18,000 ലൈറ്റുകൾ വാങ്ങിയതിലൂടെ മാത്രം നഗരസഭയ്ക്ക് 18 ലക്ഷം രൂപയുടെ നാഷ്ടമാണ് ഉണ്ടായത്.

ഇതിന് പുറമേ യുണൈറ്റഡ് ഇലക്ട്രിക്കൽസ് നിർമ്മിക്കുന്ന ലൈറ്റുകൾ ആണെന്ന് പറഞ്ഞ് നൽകിയത് ലൈറ്റുകൾ ക്രോംപ്റ്റൺ കമ്പനിയുടെ ലൈറ്റുകളാണ്. ക്രോപ്റ്റൺ ലൈറ്റുകളുടെ മുകളിൽ യുണൈറ്റഡിന്റെ സ്റ്റിക്കർ ഒട്ടിച്ച് ജനങ്ങളെ മുഴുവൻ വിഡ്ഡികളാക്കി കൊണ്ടാണ് അവ വിതരണം ചെയ്തത് എന്നും കരന അജിത്ത് ആരോപിക്കുന്നു.

കരമന അജിത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

നഗരസഭയിലെ പാവകളി...
പാവ കളി കണ്ടിട്ടുണ്ടോ നിങ്ങൾ ??? ബൊമ്മകളെ നൂലിൽ കോർത്ത് പിടിച്ച് എഴുതി തയ്യാറാക്കിയ കഥയ്ക്ക് അനുസരിച്ച് കളിപ്പിക്കുന്നത്.അത്തരം ഒരു പാവകളിയാണ് ഇപ്പോൾ നഗരസഭയിൽ നടക്കുന്നത്.18,000 LED light കൾ നഗരസഭ വാങ്ങി. ലക്ഷങ്ങളുടെ അല്ല കോടികളുടെ ഇടപാടാണ്. 5 ലക്ഷത്തിനു മുകളിലുള്ള എന്ത് ഇടപാടിലും ഇ-ടെൻഡർ വിളിച്ചിട്ടുണ്ടാകണം എന്ന ചട്ടം മറികടന്നാണ് ഈ വാങ്ങൽ നടന്നത്.ഏതാണ്ട് 63 ലക്ഷം രൂപയുടെ അഴിമതി മാത്രം ഇതിൽ നടന്നിട്ടുണ്ട്...

വിശദമാക്കാം...

CPM സംസ്ഥാന നേതാവിന്റെ ഭാര്യയുടെ സഹോദരൻ GM ആയ യുണൈറ്റഡ് ഇലട്രിക്ക് സ്ഥാപനത്തിൽ നിന്നാണ് 18,000 LED ലൈറ്റുകൾ വാങ്ങിയത്.
2021 ഫെബ്രുവരി മാസത്തിൽ നഗരസഭ മൂന്ന് ഗവ: ഏജൻസികളിൽ നിന്നും ക്വട്ടേഷനോ പരസ്യമോ നൽകാതെ ഫോൺ മുഖാന്തിരം വിളിച്ച് ക്വട്ടേഷൻ വാങ്ങി.
എന്നാൽ ടി എജൻസികളിൽ കുറവ് വിലയായ 2350 രൂപ നൽകിയ കെൽ എന്ന ഗവ: ഏജൻസിയെ ഒഴിവാക്കി കൊണ്ട് 100 രൂപ കൂടുതൽ നൽകിയ യുണൈറ്റഡ് ഇലക്ട്രിക്കൽസിൽ നിന്നും 2450 രൂപയ്ക്ക് കൂടിയ നിരക്കിൽ 18,000 ലൈറ്റുകൾ വാങ്ങിയതിലൂടെ മാത്രംപ്രത്യക്ഷത്തിൽ നഗരസഭയ്ക്ക് 18 ലക്ഷം രൂപയുടെ നാഷ്ടമാണ് ഉണ്ടായത്.

ഇനിയാണ് വമ്പൻ ട്വിസ്റ്റ്.

യുണൈറ്റഡ് ഇലക്ട്രിക്കൽസ് നിർമ്മിക്കുന്ന ലൈറ്റുകൾ ആണെന്ന് പറഞ്ഞ് നൽകിയത് ലൈറ്റുകൾ Crompton കമ്പനിയുടെ ലൈറ്റുകളാണ്.Crompton ന്റെ ലൈറ്റുകളുടെ മുകളിൽ United ന്റെ sticker ഒട്ടിച്ച് ജനങ്ങളെ മുഴുവൻ വിഡ്ഡികളാക്കി കൊണ്ടാണ് അവ വിതരണം ചെയ്തത്.

Crompton ന്റെ ലൈറ്റുകൾക്ക് പൊതുവേ വില കുറവാണ്. നഗരസഭ ടെൻഡർ ചെയ്തിരുന്നു എങ്കിൽ 2100 രൂപയ്ക്ക് കിട്ടുമായി രുന്ന ലൈറ്റുകളാണ് 2450 രൂപയ്ക്ക് വാങ്ങിയത്.
അതായത് ഓരോ ലൈറ്റിലും 350 രൂപയുടെ നഷ്ടം അഥവാ അഴിമതി.
350 രൂപ വച്ച് 18,000 ലൈറ്റുകൾ ആകുംബോൾ 63 ലക്ഷം രൂപയുടെ നഷ്ടമാണ് നഗരസഭയ്ക്ക് ഉണ്ടായിരിക്കുന്നത്.എ.കെ.ജി സെന്ററിലിരുന്ന് നഗരസഭയ്ക്കുള്ളിൽ സിപിഎം നടത്തുന്ന ഈ പാവകളി അഥവാ പകൽക്കൊള്ള നിർത്തിയില്ലെങ്കിൽ അതിശക്തമായ പ്രതികരണമുണ്ടാകും എന്ന് ഓർമ്മിപ്പിക്കുന്നു.ജനങ്ങളുടെ കാശാണ്. ചോദിക്കാനും പറയാനും അകത്ത് ശക്തമായപ്രതിപക്ഷമുണ്ട്.

നേരത്തെ നഗരസഭയുടെ 70 ലക്ഷത്തിന്റെ മുതൽ കാണാനില്ലെന്ന് മേയർക്കെതിരെ കഴിഞ്ഞ ജൂണിൽകരമന അജിത്ത് ആരോപണം ഉന്നയിച്ചിരുന്നു. നഗരസഭയ്ക്ക് സ്വന്തമായുള്ള രണ്ടുഹിറ്റാച്ചികൾ കുറെ മാസങ്ങളായി കാണാനില്ലായിരുന്നു്. കണ്ടെത്തിയത് എരുമക്കുഴിയിലെ ചവർകൂനകൾക്കിടയിലാണ്. ഇത് അവിടെ കിടന്ന് തുരുമ്പെടുക്കുന്നതിന്റെ രഹസ്യം നാട്ടുകാർ അറിയണമെന്നും കരമന അജിത് ആവശ്യപ്പെട്ടിരുന്നു.