ലക്നൗ: ഉത്തർപ്രദേശിൽ നവവധു പണവും സ്വർണാഭരണങ്ങളുമായി മുങ്ങിയതായി യുവാവിന്റെ പരാതി. 70,000 രൂപയും സ്വർണാഭരണങ്ങളുമായി തന്റെ വീട്ടിൽ നിന്ന് മുങ്ങിയതായി വരനാണ് പൊലീസിൽ പരാതി നൽകിയത്.

ഉത്തർപ്രദേശിലെ ഷാംലിയിലാണ് സംഭവം. നവംബർ 25നായിരുന്നു വിവാഹം. കല്യാണം കഴിഞ്ഞ് ഒരു മാസം തികഞ്ഞ് ഡിസംബർ 26 രാത്രിയിലാണ് പണവും സ്വർണാഭരണങ്ങളുമായി വധു മുങ്ങിയതെന്ന് യുവാവിന്റെ പരാതിയിൽ പറയുന്നു. ബാഗ്പത് സ്വദേശിനിയാണ് ഭാര്യ.

ബാഗ്പത്തിൽ പോയി ഭാര്യ എത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. യുവതിയെ കാണാനില്ലെന്നാണ് വീട്ടുകാരുടെ വിശദീകരണമെന്ന് ഭർത്താവ് പറയുന്നു.