ഹൈദരാബാദ്:അർദ്ധരാത്രിയിൽ ഫോണിൽ സംസാരിച്ച വളർത്തുമകളെ രണ്ടാനച്ഛൻ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി.ഹൈദരാബാദിനടുത്തുള്ള മുഷീറാബാദ് സ്വദേശിയായ യാസ്മിനുന്നിസ ആണ് കൊല്ലപ്പെട്ടത്.രാത്രി ഒരു മണിക്ക് ഫോൺ ചെയ്യുന്നത് കണ്ട രണ്ടാനച്ഛൻ മുഹമ്മദ് തൗഫീഖ് പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പൊലീസ് പറയുന്നതിങ്ങനെ മുഹമ്മദ് തൗഫീഖ് മുർഷീറാബാദിലെ ബക്കാാറാം സ്വദേശിയാണ്. ഇയാളുടെ വളർത്തു മകൾ അർധരാത്രി ഒരു മണിക്ക് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് കണ്ടെത്തിയ തൗഫീഖ് പെൺകുട്ടിയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചെടുക്കുകയും, മൊബൈൽ അൺലോക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് നിഷേധിക്കുകയും തൗഫീഖുമായി പെൺകുട്ടി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.

തുടർന്ന് രാവിലെ മൂന്നുമണിയോടെ ഇയാൾ പെൺകുട്ടിയെ കഴുത്തുഞരിച്ച് കൊലപ്പെടുത്തി. രാവിലെ ആറു മണിക്ക് പൊലീസിന് മുന്നിൽ ഹാജരാവുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.