കാസർഗോഡ്: ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥിയായ 15 കാരനെ ക്രഷറിൽ വെച്ച് പീനത്തിരയാക്കിയെ കേസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതോടുകൂടി പ്രതികൾ ഒളിവിൽ പോയി. മുസ്ലിം ലീഗ് നേതാക്കളായ എംഎസ് മുഹമ്മദ് കുഞ്ഞിയും തയ്ശിയുമാണ് ഒളിവിൽ പോയത്. എംഎസ് മുഹമ്മദ് കുഞ്ഞി മുളിയർ പഞ്ചയത്തിലെ മുസ്ലിം ലീഗ് പാർട്ടി പ്രസിഡണ്ടും പഞ്ചായത്തിലെ രണ്ടാം വാർഡ് മെമ്പർ കൂടിയാണ് . പൊവ്വൽ ജുമാ മസ്ജിദ് പ്രതേക ഭാരവാഹി (എക്‌സിക്യൂട്ടീവ് മെമ്പർ) കൂടിയാണ് എസ് എം മുഹമ്മദ് കുഞ്ഞി. രണ്ടുപേരുടെയും വീടുകളിൽ പൊലീസ് രണ്ടുതവണ പരിശോധനയ്ക്കായി എത്തിയപ്പോഴും ഇവരെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.

പ്രതികളെ സഹായിക്കുന്നവരെയും കേസിൽ അകപ്പെടുത്തുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കുറച്ചു ദിവസങ്ങളായി സംഭവം കൃത്യം നടന്ന പ്രദേശത്ത് പ്രചരിച്ചിരുന്നെങ്കിലും മൂന്ന് മുസ്ലിം ലീഗ് പള്ളി ഭാരവാഹികളും കേസ് ഒതുക്കി തീർക്കാൻ കുടുംബത്തെ സമ്മർദ്ദത്തിൽ ആക്കി ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് വിദ്യാർത്ഥിയും തുടർന്ന് കുടുംബവും മറുനാടൻ മലയാളി കാസർഗോഡ് ബ്യൂറോയിൽ നിയമസഹായം ചോദിച്ചു എത്തിയത്. സംഭവം ഫോണിലൂടെ അറിഞ്ഞപ്പോൾ തന്നെ വിവരം കാസർഗോഡ് വനിതാ പൊലീസിനെ അറിയിച്ചപ്പോൾ പ്രതികരണം ആശ്വാസകരമായിരുന്നില്ല.

തുടർന്ന് സംഭവം ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന ഐപിഎസിനെയും കൃത്യം നടന്ന പ്രദേശത്തെ ഡിവി എസ്‌പിയായ സുനിൽകുമാറിനെയും അറിയിച്ചപ്പോഴാണ് വനിതാ പൊലീസ് മൊഴി രേഖപ്പെടുത്താൻ തയ്യാറായത്. കുട്ടിയെ നിരുത്സാഹപ്പെടുത്തുന്ന ചില സമീപനം പ്രതികരണവും വനിതാ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് വലിയ വീഴ്ചയാണ്. കേരളത്തെ അപ്പാടെ പിടിച്ചു ഉലക്കുന്ന കാര്യങ്ങൾ പുറത്തുവന്നിട്ടും മുതിർന്ന രാഷ്ട്രീയ നേതൃത്വം മൗനം തുടരുകയാണ്.

വിദ്യാർത്ഥി കാസർകോട് ബ്യൂറോ റിപ്പോർട്ടർ ബുർഹാൻ തളങ്കരയോട് വെളിപ്പെടുത്തിയ കാര്യം ഞെട്ടിക്കുന്നതാണ്. കുട്ടിയുടെ സംഭാഷണത്തിലെ നിലവിൽ പ്രസിദ്ധീകരിക്കാൻ സാധിക്കുന്ന ചില ഭാഗങ്ങൾ ഇങ്ങനെയാണ്..

(ചോദ്യം.. ഉത്തരം )

ചോദ്യം: നിനക്ക് ഈ സാധനം (എം ഡി എം) ആദ്യം തന്നത് എപ്പോഴാണ്.?
എനിക്ക് ആദ്യം സാധനം തന്നത് പത്താം ക്ലാസിൽ പഠിക്കുമ്പോൾ, ഇക്കൊല്ലം ഞാൻ പത്താം ക്ലാസ് പാസായി,

ചോദ്യം: അപ്പോൾ ഒരു കൊല്ലമേ ആയിട്ടുള്ളൂ നിനക്ക് ഈ സാധനം (എം ഡി എം) തന്നിട്ട്?

അതെ

ചോദ്യം : ആദ്യം നീ എവിടുന്നാണ് ഈ സാധനം (എം ഡി എം)ഉപയോഗിക്കുന്നത്?

ഞാൻ തയ്ശിറിന്റെ അടുത്തു നിന്ന് തന്നെ..

ചോദ്യം: അത് നിനക്ക് തന്നപ്പോൾ എങ്ങനെയാണ് നീ ഉപയോഗിച്ചത്?

ഓന് വലിക്കാൻ പറഞ്ഞു ... ഞാൻ മാത്രമല്ല പൗവ്വൽ നാട്ടിലുള്ള ഏകദേശം പിള്ളേർ..

ചോദ്യം: ഏകദേശം പിള്ളാരോ?

എല്ലാവർക്കും അറിയും അവനെ അറിയാത്ത ആരുമില്ല, അവനെതിരെ കേസ് കൊടുക്കാൻ ചിലർ ശ്രമിച്ചതാണ്. അവന്റെ ചങ്ങാതിമാർ തന്നെ കേസ് കൊടുക്കാൻ ശ്രമിച്ചിരുന്നു.. കുട്ടികൾക്കെല്ലാം മയക്കുമരുന്ന് കൊടുക്കുന്നുണ്ട് എന്നറിഞ്ഞപ്പോഴാണ് അതിനു ശ്രമിച്ചത്..

ചോദ്യം : അങ്ങനെ നീ ആദ്യം എങ്ങനെയാണ് വലിച്ചത് മൂക്കിലൂടെയാണോ.. എന്താക്കിയതാണ്.?

മൂക്കിലെ വലിച്ചിട്ടില്ലേ .. വായിൽ കൂടിയാണ് പുക ഉള്ളിലേക്ക് എടുത്തത്.

ചോദ്യം: എന്താണത് വെളുത്തു തരിപോലെ കിടക്കുന്ന സാധനമാണോ?

തരി പോലത്തെ അല്ല; കല്ലു പോലത്തെ സാധനമാണ്..

ചോദ്യം: അത് വായിൽ വെക്കുകയാണോ?

അല്ല ഗ്ലാസ്സിൽ താഴെ ചൂടാക്കി പുക വലിച്ചു കയറ്റുകയാണ്.

ചോദ്യം: അതിനുശേഷം എത്ര പ്രാവശ്യം ഇത് ഉപയോഗിച്ചിട്ടുണ്ടാകും?

കുറച്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ടാകും, പിന്നെ അതിന് അഡിക്റ്റായി.. പിന്നെ പിന്നെ അവൻ ഭീഷണിപ്പെടുത്താൻ തുടങ്ങി.. അവൻ വിളിക്കുമ്പോൾ പോകണം അതല്ലെങ്കിൽ അങ്ങനെയാകും ഇങ്ങനെയാകും എന്നൊക്കൊ ഭീഷണിപ്പെടുത്തുന്നു ..

ചോദ്യം: ഏകദേശം പൗവ്വൽ പ്രദേശത്തെ പിള്ളേരെ ഒക്കെ ഇവൻ ഇങ്ങനെ ചെയ്തിട്ടുണ്ടോ?

ഞാൻ പറയുന്നത് വിശ്വാസമില്ലെങ്കിൽ വേറെ രണ്ടുപേരുംകൂടി ഈ കാര്യം പറയാൻ തയാറാണ് . വേണമെങ്കിൽ അവരെ കൊണ്ടുവരാം. അവരെയും ഇങ്ങനെ തന്നെ ആക്കിയിട്ടുണ്ട്. അത് മാത്രമല്ല പൗവ്വൽ നിന്ന് മാത്രം ഒരു 25 കുട്ടികൾ ഉണ്ടാകും.

ഓഹോ അങ്ങനെയാണോ..

ചോദ്യം: എപ്പോഴാണ് എസ് എം മുഹമ്മദ് കുഞ്ഞിയുടെ അരികിലേക്ക് നിന്നെ കൊണ്ടുപോയത്?

ഒരു രണ്ടുമാസം മുമ്പ്..

ചോദ്യം: എവിടെയാണ് കൊണ്ടുപോയത്?

എസ് എമ്മിന്റെ ഒരു ഫാക്ടറിയിലെക്ക് കൊണ്ടുപോയത്..

ചോദ്യം: അതിന്റെ അകത്തു കൊണ്ടുപോയി തന്നെ എന്തു ചെയ്തു?

അതിനകത്തുകൊണ്ട് പോയിട്ട് ..നിങ്ങൾക്ക് അറിയില്ലേ എന്താണ് ചെയ്തതെന്ന്.. (പറയാൻ ഒരു കുട്ടിക്ക് മടിയാകുന്നു )

ചോദ്യം: കുഴപ്പമില്ല എല്ലാം തുറന്നു പറഞ്ഞോളൂ ?

എന്റെ പാന്റും ഊരി **** അനാവശ്യം ചെയ്തു..

ചോദ്യം: ഇതുപോലെ വേറെയും കുട്ടികളെ ഇയാൾ കൊണ്ടുപോകാറുണ്ടോ?

അത് തയ്സീർ കൊണ്ടു കൊടുക്കുന്നതാണ്...

ചോദ്യം: തയ്‌സിറിന് എസ് മുഹമ്മദ് കുഞ്ഞി കാശു കൊടുക്കുന്നുണ്ടോ?

തയ്‌സിറ് ചോദിച്ചു കാശ് വാങ്ങിക്കും..

ചോദ്യം: നിങ്ങളോട് തയ്‌സിറ് പൈസ വാങ്ങിക്കുമോ?

അവൻ എന്നോട് എട്ടുനൂറ് രൂപ കടം വാങ്ങിച്ചിരുന്നു.. സ്‌കൂൾ വെക്കേഷന് ജോലിക്ക് പോയ പൈസയും അവൻ വാങ്ങിക്കും. അവൻ അതു വലിക്കാം ഇതു വലിക്കാം എന്ന് പറഞ്ഞ് കാശ് വാങ്ങിക്കും.

ചോദ്യം: ഏകദേശം എത്ര കാശ് തയ്‌സിറിന് കൊടുത്തിട്ടുണ്ടാവും.?

ഒരു 5000 രൂപ അടുത്ത കൊടുത്തിട്ടുണ്ടാവും.

ചോദ്യം:: ബാക്കിയെല്ലാം കുട്ടികളോടും ഇങ്ങനെ തന്നെയാണോ?

ആണ്.. ഇത് പോ പിള്ളാര് മാത്രമല്ല.. ബോവിക്കാനം തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികൾ ഉണ്ട്.

ചോദ്യം:: ഞാൻ ഒരു കാര്യം തുറന്നു ചോദിക്കട്ടെ മറ്റൊരു വിവരം കിട്ടിയതുകൊണ്ടാണ് ചോദിക്കുന്നത്?
എസ്.എം മുഹമ്മദ് കുഞ്ഞിയല്ലാതെ മറ്റാരെങ്കിലും നിങ്ങളെ ഉപയോഗപ്പെടുത്തിയിടുണ്ടോ?

(സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതുകൊണ്ട് ഇതിന്റെ ഉത്തരം അന്വേഷണം നടക്കുന്നതുകൊണ്ട് തൽക്കാലം വെളിപ്പെടുത്താൻ സാധിക്കില്ല ചിലപ്പോൾ അത് കേസിന് ബാധിച്ചേക്കാം)

ചോദ്യം: അവരെല്ലാം ശാരീരികമായി ഉപയോഗപ്പെടുത്തിയോ?

ആ പെടുത്തി

ചോദ്യം: ഞങ്ങളോട് പറഞ്ഞ കാര്യങ്ങളെല്ലാം പൊലീസിനോട് വെളിപ്പെടുത്താൻ തയ്യാറുണ്ടോ?

ഉണ്ട്.

( ഇരയും റിപ്പോർട്ടും സംസാരിച്ചതിൽ വെളിപ്പെടുത്താൻ സാധിക്കുന്ന ഭാഗങ്ങൾ മാത്രമാണ് ഇപ്പൊൾ പ്രസിദ്ധീകരിച്ചത്. അന്വേഷണം സാഹചര്യമായതിനാൽ മറ്റു കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ സാധിക്കില്ല.)