കൊച്ചി: ആലുവയിൽ ഞെട്ടിച്ച് വീണ്ടും പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം. ഇതര സംസ്ഥാന തൊഴിലാളിയുടെ എട്ടു വയസുകാരിയായ മകളാണ് പീഡനത്തിനിരയായത്. ചാത്തൻപുറത്തെ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. നാട്ടുകാരുടെ ഇടപെടലാണ് കുട്ടിക്ക് രക്ഷയായത്. മലയാളിയാണ് പീഡിപ്പിച്ചത്.

പുലർച്ചെ രണ്ട് മണിയോടെ കരച്ചിൽ കേട്ട് നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് സമീപത്തെ പാടത്തുനിന്ന് പെൺകുട്ടിയെ കണ്ടെത്തിത്. ചോരയൊലിച്ച് നഗ്‌നയായ നിലയിലായിരുന്നു കുട്ടി. പീഡനത്തിൽ പരിക്കേറ്റ പെൺകുട്ടി കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രാത്രിയിൽ കുട്ടിയുടെ കരച്ചിൽ കേട്ട് എണീറ്റ നാട്ടുകാരൻ പിന്നാലെ കൂടുകയായിരുന്നു. അയൽവാസികളെ എല്ലാം അറിയിച്ചായിരുന്നു അന്വേഷണം. ഇതോടെ തട്ടിക്കൊണ്ടു പോയ ആളിന് കുട്ടിയെ ഉപേക്ഷിക്കേണ്ടി വന്നു.

കുട്ടിയുടെ കരച്ചിൽ കേട്ടില്ലായിരുന്നുവെങ്കിൽ മറ്റൊരു വലിയ ദുരന്തം കൂടി ആലുവയിൽ സംഭവിക്കുമായിരുന്നു. പീഡനത്തിന് ഇരയായ കുട്ടിയുടെ ജീവന് ആപത്തു വരാത്തത് ഈ കരുതലാണ്. പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ ആളുടേതെന്ന് സംശയിക്കുന്ന ഒരാളുടെ ചിത്രം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് അടച്ചുറപ്പില്ലാത്ത വീട്ടിലാണ് പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. 10 വർഷമായി ആലുവയിൽ താമസിച്ച് ജോലി ചെയ്ത് വരികയായിരുന്നു കുടുംബം.

ആലുവയിൽ ജൂലൈ 28ന് ഇതര സംസ്ഥാന തൊഴിലാളിയുടെ അഞ്ച് വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയിരുന്നു. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. കുട്ടിയെ സമീപത്തെ പാടത്തു നിന്ന് കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിന് ഒടുവിൽ, സമീപത്തെ പാടത്തു നിന്നാണ് വസ്ത്രങ്ങളില്ലാത്ത നിലയിൽ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലും പരിക്കേറ്റിട്ടുണ്ട്.

ആരാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ കുറിച്ച് കൃത്യമായ ധാരണയുള്ള ആളാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന നിഗമനത്തിലാണ് പൊലീസ്. രാത്രിയിൽ പ്രദേശത്ത് ശക്തമായി മഴ പെയ്തിരുന്നു. ഈ സമയത്താണ് കൃത്യം നടത്തിയത്. പീഡിപ്പിച്ച ആളിനേയും കുട്ടിക്ക് തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട്.