മുംബൈ: ആൺസുഹൃത്തുമായി മൊബൈൽ ഫോണിൽ സെൽഫി പകർത്തുന്നതിനിടെ യുവതിയെ യുവതിയെ ആക്രമിച്ച് എട്ടംഗ സംഘം. ഇരുവരേയുംവളഞ്ഞ എട്ടംഗ സംഘം യുവതിയെ അഥിക്രൂരമായി പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ രാജൂർ ഘട്ടിലാണ് സംഭവം. യുവതിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തിൽനിന്ന് 45,000 രൂപയും പ്രതികൾ തട്ടിയെടുത്തു.

ബലാത്സംഗത്തിനിടെ ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. യുവതിയും ആൺസുഹൃത്തും കൂടി നടക്കാനിറങ്ങിയപ്പോഴാണ് എട്ടംഗ സംഘം ഇരുവരേയും വളഞ്ഞിട്ട് ആക്രമിച്ചത്. റോഡിൽനിന്നു സെൽഫി പകർത്തുന്നതിനിടെ ഇരുവരെയും വളഞ്ഞ അക്രമികൾ ഇരുവരേയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.

സംഭവത്തിൽ ബോറഖേഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിന് തിരച്ചിൽ ഊർജിതമാണെന്ന് ബോറഖേഡി സ്റ്റേഷൻ ഹൗസ് ഓഫിസർ മാധവറാവു ഗരുഡ് വ്യക്തമാക്കി.