ഇൻഡോർ: വളർത്തുനായയെ കൊല്ലാൻ ശ്രമിച്ചത് തടഞ്ഞതിന്റെ പേരിലുള്ള തർക്കത്തിനിടെ ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി. മധ്യപ്രദേശിലെ ഉജ്ജനിലാണ് സംഭവം. ബാദ്‌നഗർ സ്വദേശിയായ ദിലീപ് പവാർ(45) ആണ് ഭാര്യ ഗംഗ(40) മക്കളായ യോഗേന്ദ്ര(14) നേഹ(17) എന്നിവരെ കൊലപ്പെടുത്തിയത്. മദ്യഹരിയിലെത്തിയ ഗൃഹനാഥന് നേർക്ക് നിർത്താതെ കുരച്ച വളർത്തുനായയെ കൊല്ലാൻ ശ്രമിച്ചത് വഴക്കായി മാറി കൂട്ടക്കൊലയിൽ കലാശിച്ചു.

നായയെ കൊല്ലാൻ ശ്രമിച്ച ദിലീപ് പൻവാറിനെ (45) ഭാര്യയും മക്കളും തടഞ്ഞു. ഇതോടെ നായയെ കൊല്ലാൻ എടുത്ത വാൾ ഉപയോഗിച്ച് അയാൾ ഭാര്യ ഗംഗബായ് (40), മക്കളായ നേഹ (17), യോഗേന്ദ്ര (14) എന്നിവരെ വെട്ടിക്കൊന്നു. ഇളയ കുട്ടികളായ ദേവേന്ദ്ര (13), ബുൽബുൾ (11) എന്നിവരെയും വെട്ടിയെങ്കിലും അവർ ഓടിരക്ഷപ്പെട്ടു. ടെറസിൽ കയറി അയൽവീടിന്റെ ടെറസിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനു ശേഷം ഗൃഹനാഥൻ സ്വന്തം കഴുത്തറുത്ത് ജീവനൊടുക്കുകയായിരുന്നു.

രക്ഷപ്പെട്ട കുട്ടികൾ വിവരം അയൽവാസികളെ അറിയിക്കുകയായിരുന്നു. അവർ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തുമ്പോൾ നാല് പേരും മരണമടഞ്ഞിരുന്നു. മാരകമായി മുറിവേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. ചില ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് മാറ്റിയ നിലയിലായിരുന്നു.

വളർത്തുനായയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് ദിലീപ് മൂന്നുപേരെയും കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെ പ്രതി സ്വയം കുത്തിപരുക്കേൽപ്പിച്ച് ജീവനൊടുക്കുകയാണുണ്ടായതെന്നും പൊലീസ് അറിയിച്ചു. ദമ്പതിമാരുടെ മറ്റ് രണ്ട് മക്കൾ വീട്ടിൽ നിന്ന് ഇറങ്ങിയോടിയതിനാൽ പിതാവിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

പുലർച്ചെ ഒരുമണിയോടെ ദിലീപ് പവാർ വീട്ടിലെ വളർത്തുനായയെ പൊതിരെത്തല്ലിയെന്നാണ് പൊലീസ് പറയുന്നത്. നായയെ മർദിക്കുന്നത് കണ്ടാണ് ഭാര്യയും മക്കളും ഇടപെട്ടത്. നായയെ മർദിക്കുന്നത് നിർത്തണമെന്നും അതിനെ വെറുതെവിടണമെന്നും ഇവർ പറഞ്ഞു. ഇതോടെ കുപിതനായ പ്രതി ഭാര്യയുമായും മക്കളുമായും തർക്കമായി. പിന്നാലെ വാൾ ഉപയോഗിച്ച് മൂവരെയും ആക്രമിക്കുകയായിരുന്നു.