കല്ലമ്പലം: കല്ലമ്പലത്തെ ഞെട്ടിച്ച് മാനസിക രോഗിയായ അജ്ഞാതൻ. പൂർണ നഗ്‌നനായി പുലർച്ചെ കുളിമുറിയിൽ കയറി സ്ത്രീകളുടെ പാവാട ധരിക്കുന്ന അജ്ഞാതൻ പോകുന്നത് തൊഴുത്തിലേക്കാണ്. സിസി ടിവി ദൃശ്യങ്ങൾ കണ്ട് കല്ലമ്പലത്തുകാർ ഞെട്ടുകയാണ്. എന്നിട്ടും പ്രതിയെ പൊലീസ് പിടികൂടുന്നില്ല. ഇത് പ്രദേശത്തെയാകെ ആശങ്കയിലാക്കുന്നുണ്ട്.

വളർത്തുമൃഗങ്ങളെ പീഡിപ്പിച്ച കേസിൽ തെളിവ് സഹിതം എല്ലാം പൊലീസിന് കൈമാറിയിട്ടും അറസ്റ്റ് വൈകുന്നുവെന്നതാണ് വസ്തുത. കല്ലമ്പലം പുല്ലൂർമുക്ക് മുളയിലഴികം വീട്ടിൽ അബ്ദുൽഖരീമിന്റെ വളർത്തുമൃഗങ്ങളെ സ്ഥിരമായി പീഡിപ്പിക്കുകയും നാലുമാസം മാത്രം പ്രായമുള്ള ആട്ടിൻകുട്ടിയെ പീഡിപ്പിച്ച് കൊല്ലുകയും ചെയ്തത് അതിക്രൂരമായാണ്.

എല്ലാം സിസി.ടി.വിയിൽ പതിഞ്ഞു. എന്നാൽ കല്ലമ്പലം പൊലീസിൽ പരാതി നൽകി ഒരുമാസം പിന്നിട്ടിട്ടും നടപടിയില്ലെന്നതാണ് വസ്തുത. കർഷകനായ അബ്ദുൽകരീമിന്റെ വീട്ടിലെ തൊഴുത്തിൽ രാത്രി അതിക്രമിച്ച് കയറിയ അജ്ഞാതൻ നിരന്തരം പശുകുട്ടിയെയും ആടുകളെയും പീഡിപ്പിച്ചിരുന്നു. കഴുകി ഉണങ്ങാനിട്ടിരുന്ന സ്ത്രീകളുടെ വസ്ത്രങ്ങൾക്കും കുളിമുറിയിലെ സോപ്പിനും എണ്ണയ്ക്കും മറ്റും സ്ഥാനം മാറുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ സിസിടിവി സ്ഥാപിച്ചു.

ഇതോടെയാണ് മൃഗങ്ങളെ പീഡിപ്പിക്കുന്നത് കണ്ടത്.പൂണ്ണ നഗ്‌നനായ ഒരു അജ്ഞാതൻ പുലർച്ചെ മൂന്നരയ്ക്കു ശേഷം കുളിമുറിയിൽ കയറി അടിപ്പാവാട ധരിക്കുകയും തൊഴുത്തിൽ പോകുന്നതും ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിനിടയിൽ നാലുമാസം പ്രായമായ പെൺ ആട്ടിൻ കുട്ടിയെകാണാതായി. രണ്ട് ദിവസം കഴിഞ്ഞ് തൊട്ടടുത്ത സ്ഥലത്ത് ചത്ത നിലയിൽ കാണപ്പെട്ടു.

ആട്ടിൻകുട്ടിയെ പലതവണ പീഡിപ്പിച്ച ലക്ഷണങ്ങൾ തെളിഞ്ഞു. വിവരം കല്ലമ്പലം പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി ആട്ടിൻ കുട്ടിയുടെ പോസ്റ്റ്‌മോർട്ടം നടത്തി. നിരന്തരം പീഡനത്തിനിരയായ പശുക്കുട്ടി അവശതയിൽ ചികിത്സയിലാണ്. കല്ലമ്പലം പൊലീസ് സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തെങ്കിലും അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് അബ്ദുൽ ഖരീം പറയുന്നു.