ന്യൂഡൽഹി: പാക്കിസ്ഥാൻ ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) ഏജന്റായി പ്രവർത്തിച്ച ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാൾ എന്നയാളെയാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (യുപി എടിഎസ്) മീററ്റിൽ അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷൻ 121 എ പ്രകാരം ലഖ്നൗവിലെ എടിഎസ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇയാൾ 2021 മുതൽ മോസ്‌കോയിലെ എംബസിയിൽ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റായി (ഐബിഎസ്എ) ജോലി ചെയ്യുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

വിദേശകാര്യ വകുപ്പിൽ മൾട്ടി ടാസ്‌കിങ് സ്റ്റാഫ് (എം ടി.എസ്.) ആയിരുന്നു സതേന്ദ്ര. ഹാപുരിലെ ഷാ മൊഹിയുദ്ദീൻപുർ ഗ്രാമവാസിയാണ് സതേന്ദ്ര. ചാരപ്രവർത്തന ശൃംഖലയിലെ നിർണായക കണ്ണിയാണ് ഇയാൾ. ഉത്തർ പ്രദേശ് ഭീകരവാദ വിരുദ്ധ സ്‌ക്വാഡാണ് സതേന്ദ്രയെ മീററ്റിൽനിന്ന് അറസ്റ്റ് ചെയ്തത്. വിദേശകാര്യ വകുപ്പ് ജീവനക്കാരിൽനിന്ന് പാക് ചാരസംഘടനയായ ഐ.എസ്‌ഐ. വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്ന് എ.ടി.എസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇന്ത്യൻ പട്ടാളവുമായുള്ള വിവരത്തിന് പകരം പണമാണ് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നത്.

മോസ്‌കോയിലെ ഇന്ത്യൻ എംബസിയിലെ തന്റെ സ്ഥാനം ഉപയോഗിച്ച് രഹസ്യരേഖകൾ സതേന്ദ്ര ചോർത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പണത്തോടുള്ള അത്യാർത്തിയാണ് പ്രതിരോധ മന്ത്രാലം, വിദേശകാര്യമന്ത്രാലയം, ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള രഹസ്യവിവരങ്ങൾ ഐ.എസ്‌ഐയ്ക്ക് കൈമാറുന്നതിലേക്ക് ഇയാളെ നയിച്ചത്.

ചോദ്യം ചെയ്യലിന് മീററ്റിലെ എ.ടി.എസ്. ഓഫീസിലേക്ക് ഇയാളെ വിളിപ്പിക്കുകയായിരുന്നു. ചോദ്യംചെയ്യലിൽ ഇയാൾക്ക് തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞില്ല. തുടർന്ന് കുറ്റം സമ്മതിക്കുകയായിരുന്നു. മോസ്‌കോയിലെ ഇന്ത്യൻ എംബസിയിൽ 2021 മുതൽ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റ് (ഐ.ബി.എസ്.എ.) ആയി ജോലി ചെയ്തുവരികയായിരുന്നു സതേന്ദ്ര.

റഷ്യയിലെ ഇന്ത്യൻ എംബസിയിൽ പാക്കിസ്ഥാൻ ചാരൻ ജോലി പ്രവർത്തിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുപി എടിഎസിന്റെ നടപടി. പാക്കിസ്ഥാന് വേണ്ടി ചാരപ്രവർത്തനം നടത്തിയെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എന്നാൽ, പല ചോദ്യങ്ങൾക്കും ഇയാളിൽ നിന്ന് തൃപ്തികരമായ മറുപടി ലഭിച്ചിട്ടില്ല.

എംബസി, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട നിർണായക രഹസ്യവിവരങ്ങൾ ഇയാൾ ചോർത്തി ഐഎസ്‌ഐക്ക് കൈമാറിയതായും സൂചനയുണ്ട്. ഇന്ത്യൻ സൈന്യത്തിന്റെ ദൈന്യംദിന പ്രവർത്തനങ്ങളെക്കുറിച്ചും വിവരങ്ങൾ ചോർത്തുന്നതിനായി ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് പണം നൽകാറുണ്ടെന്നും സത്യേന്ദ്ര സിവാൾ വെളിപ്പെടുത്തി.

ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ ലഭിക്കാൻ പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐ ചാരന്മാർ മുഖേന വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരെ പണം നൽകി പ്രലോഭിപ്പിക്കുന്നതായി വിവിധ രഹസ്യ കേന്ദ്രങ്ങളിൽ നിന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. സിവാൾ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി.