ബദിയടുക്ക: മാതാവിന്റെ ഒത്താശയോടെ പ്രായപൂർത്തിയാകാത്ത പെൺമക്കളെ പീഡിപ്പിച്ച കേസിൽ മാതാവും കാമുകനും അറസ്റ്റിൽ .പോക്‌സോ കേസിലാണ് മാതാവും കാമുകനും പിടിയിലായത്. 40 കാരിയായ മാതാവും, കാമുകൻ പ്രവാസിയായ കാസറഗോഡ് ചട്ടംച്ചാൽ പള്ളതുംഗാൽ സ്വദേശി ബണ്ടി ലത്തീഫ് ലത്തീഫ്(43), എന്നിവരെയാണ് ബദിയടുക്ക എസ്‌ഐ. കെ.പി.വിനോദ് കുമാർ അറസ്റ്റ് ചെയ്തത്. ദുബായിൽ അനധികൃത മദ്യ വില്പന നടത്തിവന്നിരുന്ന ലത്തീഫ് സ്വദേശത്ത് ഉപകരാറുകൾ ഏറ്റെടുത്തു നിർമ്മാണ പ്രവർത്തനങ്ങളും നടത്തി വരുകയായിരുന്നു .

ബദിയടുക്ക സ്റ്റേഷൻ പരിധിയിൽ കഴിയുന്ന 15 ഉം 17 ഉം പ്രായമുള്ള പെൺകുട്ടികളെ ഇക്കഴിഞ്ഞ ഫെബ്രവരിയിൽ വയനാട്ടിലേക്ക് വിനോദയാത്രക്ക് കൊണ്ടുപോയ ശേഷം മാതാവിന്റെ ഒത്താശയോടെ നിരവധി തവണ കാമുകനായ പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു. വയനാട്ടിലെ പീഡനത്തിന് പിന്നാലെ വീട്ടിലെത്തിയ കാമുകനായ ലത്തീഫിനു വേണ്ടി മാതാവ് നടത്തിയിരുന്നത് കേട്ട് കേൾവി ഇല്ലാത്ത പീഡനങ്ങളാണ്.

തനിക്ക് ശാരീരികമായ പ്രയാസം ഉണ്ടെന്നും തന്നെ ലത്തീഫിനോടൊപ്പം വിടരുതെന്നും താണു കേണു പെൺകുട്ടി അഭ്യർത്ഥിച്ചിട്ടും മാതാവ് ചെവിക്കൊണ്ടിരുന്നില്ല . ബലമായി പെൺകുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി റൂമിൽ അടച്ചാണ് തുടർ പീഡനങ്ങൾക്ക് അവസരം ഒരുക്കിയത്. 15 വയസുകാരിയായ പെൺകുട്ടിയോട് ലത്തീഫ് കാണിച്ചതുകൊടുംക്രൂരതയായിരുന്നു.

സ്‌കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് ഇളയ കുട്ടി പീഡനവിവരം പുറത്തു പറഞ്ഞത്. തുടർന്ന് സ്‌കൂൾ അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ രണ്ടുപെൺകുട്ടികളുടെയും മൊഴി രേഖപ്പെടുത്തിയ ബദിയടുക്ക പൊലീസ് പോക്‌സോ നിയമപ്രകാരം രണ്ട് പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസെടുത്ത വിവരം അറിഞ്ഞ് ദുബായിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച കാമുകനായ ലത്തീഫിനെ ബദിയടുക്ക എസ് ഐ വിനോദ് കുമാർ തന്ത്രപൂർവ്വമാണ് പിടികൂടിയത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.