കാട്ടാക്കട: ബെൽജിയം സ്വദേശിനിയെ പീഡിപ്പിച്ച വൈദ്യൻ പിടിയിലായി. കോട്ടൂർ വ്വ്‌ളാവെട്ടി വീട്ടിൽ ഷാജി 46 ആണ് നെയ്യാർ ഡാം പൊലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം.നെയ്യാർ ഡാമിലെ ഹോം സ്റ്റെയിൽ വച്ച് ആണ് ഇയാൾ വിദേശ വനിതയെ കടന്നു പിടിച്ചത്.

ആയുർവേദ ചികിത്സയുടെ ഭാഗമായി ഹോം സ്റ്റേയിൽ എത്തിയതായിരുന്നു ഷാജി വൈദ്യൻ. ആവികുളിയിലൂടെ അസുഖങ്ങൾ പമ്പ കടക്കുമെന്നും സൗന്ദര്യം കൂടുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ചികിത്സക്ക് എത്തിയത്. ചികിത്സക്കിടെയാണ് വിദേശ യുവതിക്ക് തിക്താനുഭവം ഉണ്ടായത്.

സംഭവത്തിന് ശേഷം ഇവർ സുഹൃത്തിനോട് വിവരം പറയുകയും പിന്നീട് സുഹൃത്തിനൊപ്പം നെയ്യാർ ഡാം പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയുമായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ വിളിച്ചു ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തായത്.
ചികിത്സയുടെ മറവിൽ ചൂഷണത്തിന് ശ്രമിച്ചതായി ഇയാൾ സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

വ്‌ലാവെട്ടിയിൽ ആയൂർവേദ ചികിത്സാ സ്ഥാപനം നടത്തി വരികയാണ്. തിരുവനന്തപുരം നഗരത്തിൽ നിന്നും പല വിഐപി കളും ഇവിടെ എത്താറുണ്ട്. ഈ ചികിത്സാ കേന്ദ്രത്തിനെതിരെയും പരാതി ഉണ്ട്. ഷാജി വൈദ്യൻ ഹോം സ്റ്റേകളിലും പഞ്ചകർമ്മ ചികത്സക്ക് പോയി വന്നിരുന്നു. നെയ്യാർ ഡാമിൽ ഷാജി വൈദ്യൻ ഇതിനായി എത്തുക പതിവായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.