ഇരിട്ടി: വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാംജിത്തിനെ ഇരിട്ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകത്തനുപയോഗിച്ച കത്തി ഉണ്ടാക്കാനുള്ള സാമഗ്രികൾ വാങ്ങിയ ഇരിട്ടിയിലെ കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ 22ാം തീയതിയാണ് മൊകേരി വള്ള്യായിലെ കണ്ണംച്ചംകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ മാനന്തേരി താഴെകളത്തിൽ വീട്ടിൽ ശ്യാംജിത്തുകൊലപ്പെടുത്തിയത്.

പിടിലായ പ്രതി റിമാൻഡിൽ കഴിയുന്നതിനിടെ തലശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ര്ട്രേറ്റ് പൊലീസ് കസ്റ്റഡിറ്റിൽ വിട്ടിരുന്നു. ശനിയാഴ്ച 11.30 വരെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ട് നൽകിയത്. തുടർന്നാണ് പൊലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. പാനൂർ പൊലീസ് ഇൻസ്പെക്ടർ എം. പി. ആസാദിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. വെള്ളിയാഴ്ച പ്രതിയുമായി എത്തിയ പൊലീസ് കൃത്യത്തിനുപയോഗിച്ച കത്തി നിർമ്മിക്കാൻ ഉപയോഗിച്ച ഉപകരണം വാങ്ങിയ ഇരിട്ടിയിലെ ശുഭ ഹാർഡ്വേഴ്സിൽ എത്തിച്ചായിരുന്നു തെളിവെടുപ്പ് നടത്തിയത്.

ഇരിട്ടി പഴയ ബസ് സ്ററാൻഡിൽ സ്ഥിതിചെയ്യുന്ന കടയിൽ പ്രതി ശ്യാജിത്ത് ഒരു വർഷത്തോളം ജോലി ചെയ്തിരുന്നു. പിന്നീട് ജോലി ഉപേക്ഷിച്ച ശേഷം യൂട്യൂബ് അച്ഛനും നടത്തുന്ന കടയുമായി കൂടുകയുമായിരുന്നു. വിഷ്ണുപ്രിയയുടെ പൊന്നാനിയിലെ സുഹൃത്തിനെ വധിക്കുവാനും ശ്യാംജിത്ത് പദ്ധതി എന്നാണ് പൊലീസ് പറയുന്നത്. മലയാള സിനിമയായ അഞ്ചാം പാത്രിയും, മറ്റു കൊറിയൻ സിനിമകളും, യൂട്യൂബ് വീഡിയോകളും ആയിരുന്നു ഇയാളെ കുറ്റം ചെയ്യാനായി പ്രചോദനം നൽകിയത്.

സീരിയൽ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമയായ അഞ്ചാംപാതിരയാണ് കൊലപാതകത്തിന് ശ്യാംജിത്തിന് പ്രചോദനമായത്. ഇതിൽ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താൻ തീരുമാനിച്ചത്. പ്രണയം തകർന്നതാണ് പകയിലേക്ക് എത്തിയത്. പ്രണയം പെൺകുട്ടി അവസാനിപ്പിച്ചതോടെ ശ്യാംജിത്തിന് സംശയം തുടങ്ങി. സുഹൃത്തുമായി പ്രണയത്തിലാണെന്ന് സംശയിച്ചു. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ തീരുമാനിച്ചു.

സീരിയൽ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമയായ അഞ്ചാംപാതിരയാണ് കൊലപാതകത്തിന് ശ്യാംജിത്തിന് പ്രചോദനമായത്. ഇതിൽ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താൻ തീരുമാനിച്ചത്. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ പൊലീസ് സാക്ഷിയാക്കും. ശ്യാംജിത്ത് എത്തുമ്പോൾ സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുകയായിരുന്നു വിഷ്ണുപ്രിയ. പെൺകുട്ടിയെ തലക്കടിച്ച് വീഴ്‌ത്തുന്നത് സുഹൃത്ത് ഫോണിലൂടെ കണ്ടിരുന്നു.

വീട്ടിൽ കയറി പെൺകുട്ടിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്‌ത്തി, കഴുത്തറുത്തുകൊലപ്പെടുത്തിയ പ്രതി മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്. പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയിൽ നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ കണ്ടെത്തി. കുളത്തിൽ ഉപേക്ഷിച്ച ബാഗിലാണ് കൊലപാതക കൃത്യത്തിനായി ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെത്തിയത്. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്‌ക്, തൊപ്പി, സ്‌ക്രൂ ഡ്രൈവർ എന്നിവയും ബാഗിലുണ്ടായിരുന്നു.

അച്ഛന്റെ അമ്മയുടെ മരണാനന്ദര ചടങ്ങിൽ പങ്കെടുക്കുന്നതിനായി ബന്ധുവീട്ടിലായിരുന്നു വിഷ്ണുപ്രിയയും കുടുംബാംഗങ്ങളും. അനുജന് ജോലി ആവശ്യാർത്ഥം ഹൈദരാബാദിലേക്ക് പോകേണ്ടതിനാൽ രാവിലെ പത്ത് മണി വരെ വീട്ടിൽ സുഹൃത്തുക്കളും മറ്റുമുണ്ടായിരുന്നു. പതിനൊന്ന് മണിയോടെ വിഷ്ണുപ്രിയ വീട്ടിലേക്ക് വന്നു. ഈ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഏറെ സമയം കഴിഞ്ഞിട്ടും വിഷ്ണുപ്രിയയെ കാണാതായതോടെ അന്വേഷിച്ചെത്തിയ ബന്ധുക്കളാണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടത്. മഞ്ഞ തൊപ്പിയും മാസ്‌കും ധരിച്ച ഒരാൾ വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത് കണ്ടുവെന്ന സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം അന്വേഷണം തുടങ്ങിയത്.

വിഷ്ണുപ്രിയയ്ക്ക് വന്ന ഫോൺ കോൾ പ്രതിയുടെ തന്നെയാണെന്ന് പൊലീസ് ഉറപ്പിച്ചു. ഇത് പരിശോധിച്ച് പ്രതിയുടെ ടവർ ലൊക്കേഷനും പൊലീസിന് കണ്ടു പിടിക്കാനായി. താൻ പൊലീസ് വലയത്തിലാണെന്നും രക്ഷയില്ലെന്നും മനസിലാക്കിയ പ്രതി കീഴടങ്ങുകയായിരുന്നു.