കരുവാരകുണ്ട്: ജോലി വാഗ്ദാനം ചെയ്ത് വിവിധ ആളുകളിൽനിന്നായി ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കവടിയാർ സ്വദേശി എൻ. സുനിൽകുമാറിനെയാണ് (45) സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.കെ. പ്രിയൻ അറസ്റ്റ് ചെയ്തത്. കേന്ദ്ര സർവകലാശാലയിൽ അസി. പ്രഫസറായി നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കരുവാരകുണ്ട് സ്വദേശിയിൽനിന്ന് 70 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് അറസ്റ്റ്.

2022 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. കേരളത്തിലുടനീളം ഇയാൾ സമാനമായ തട്ടിപ്പ് നടത്തിയതിന് കേസുകളുണ്ട്.കൊച്ചിയിലെ ആഡംബര ഹോട്ടലിൽനിന്നാണ് ഇയാളെ കരുവാരകുണ്ട് പൊലീസ് പിടികൂടിയത്എ സ്.സി.പി.ഒമാരായ പ്രവീൺ, ദിനേശ്, സി.പി.ഒമാരായ മനുപ്രസാദ്, സ്വരൂപ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.