മരട്: മരട് കുണ്ടന്നൂരിൽ പ്രവർത്തിക്കുന്ന ബാറിൽ മദ്യപിക്കാനെത്തി സംഘർഷം സൃഷ്ടിച്ച നാൽവർ സംഘം അറസ്റ്റിൽ. നെട്ടൂർ സ്വദേശികളായ ഷിയാസ് (37), നിയാസ് (40), പള്ളുരുത്തി സ്വദേശി രെജു രാംജു (37), തേവര സ്വദേശി സന്തോഷ് (44) എന്നിവരാണ് മരട് പൊലീസിന്റെ പിടിയിലായത്.

ഇന്നലെ ഉച്ചയോടെ കൂടി മരട് കുണ്ടന്നൂരിൽ പ്രവർത്തിക്കുന്ന ബാറിൽ മദ്യപിക്കാൻ എത്തിയ ഇവർ പ്രകോപനം കൂടാതെ ബാറിൽ ഭീകരന്തരീക്ഷം സൃഷ്ടിച്ചു കൊണ്ട് പ്‌ളേറ്റുകൾ എറിഞ്ഞുടയ്ക്കുകയും കസേരയും മേശയുമെല്ലാം തല്ലിതകർക്കുകയും, ബാറിലെ കൗണ്ടറിലെ ജീവനക്കാരന് കൈക്കു പരിക്കേൽപ്പിക്കുകയും, ആയിരുന്നു.

തുടർന്ന് മരട് പൊലീസ് എത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ സ്റ്റേഷനിൽ എത്തിച്ച സമയം ഡ്യൂട്ടിയിൽ ഉണ്ടായ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തു . മരട് ടഒഛ സാജു ജോർജ്, എസ്‌ഐ മാരായ ഹുസൈൻ, ശ്യംലാൽ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സനൽ കുമാർ, സി.പി.ഒ വിശാൽ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്