കൽപറ്റ: വയനാട് വൈത്തിരിയിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ രണ്ട് സ്ത്രീകളടക്കം ആറു പേർ അറസ്റ്റിൽ. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിനിയായ യുവതിയെയാണ് റിസോർട്ടിലും ഹോം സ്റ്റേയിലും എത്തിച്ച് പീഡിപ്പിച്ചത്. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ സ്ത്രീകളുടെ നേതൃത്വത്തിൽ കേരളത്തിലെത്തിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു. പീഡനത്തിനിരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടു സ്ത്രീകൾ ഉൾപ്പടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്.

പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ് ( 33), വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാൻ (42 ), തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനി ശരണ്യ (33 ) തിരുവനന്തപുരം പാറശ്ശാല സ്വദേശിനി മഞ്ജു എന്ന ഭദ്ര (33), മേപ്പാടി താഴെ അരപ്പറ്റ സ്വദേശി ഷാനു എന്ന ഷാനവാസ് (28), വൈത്തിരി തളിപ്പുഴ സ്വദേശി അനസുൽ ജമാൽ (27) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കോടതി 14 ദിവസത്തേയ്ക്കു റിമാൻഡ് ചെയ്തു.

ജോലി വാഗ്ദാനം നൽകി കോയമ്പത്തൂരിൽ നിന്നും കൂട്ടിക്കൊണ്ടു വന്ന യുവതിയെ പ്രതികളായ സത്രീകളുടെ ഒത്താശയോടെ റിസോർട്ടിലും പിന്നീട് ഹോം സ്റ്റേയിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കൽപ്പറ്റ ഡിവൈഎസ്‌പി ടി.പി.ജേക്കബിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.