കൂത്താട്ടുകുളം: ഹോസ്റ്റലിൽ നിന്നും പഠിക്കുന്ന അതുൽ എല്ലാ ആഴ്ചയും വീട്ടിൽ പോകാറുണ്ട്. എന്നാൽ കലോത്സവം ഉള്ളതിനാൽ ഈ ആഴ്ച വീട്ടിലേക്ക് വരില്ലെന്ന് പറയാനാണ് അതുൽ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അമ്മയെ വിളിച്ച് ഈ ആഴ്ച വീട്ടിലേക്ക് വരുന്നില്ലെന്ന് അറിയിച്ചത്. കുറച്ച് നേരം അമ്മയോട് കുശലം ചോദിച്ച് ഫോൺ വെച്ചു.

എന്നാൽ അത് തന്റെ പൊന്നു മകന്റെ അവസാന വാക്കുകൾ ആവുമെന്ന് ആ അമ്മയും കരുതിയില്ല. പക്ഷേ, ആ ഫോൺവിളിയോടെ കടന്നുപോയ അതുൽ മണിക്കൂറുകൾക്കുള്ളിൽ നാടിന്റെയും വേദനയായി മാറി. കർഷകനായ പിതാവ് തമ്പി ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്കുശേഷം നാളുകളായി വിശ്രമത്തിലാണ്. മാതാവ് പിഡബ്ല്യുഡി റിട്ട. ജോലിക്കാരിയാണ്. സഹോദരൻ അജിൻ ഇൻഫോപാർക്കിൽ സോഫ്റ്റ്‌വെയർ എൻജിനീയറും.